പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെയാണ് ജോഷി മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. പൊറിഞ്ചു എന്ന ടൈറ്റിൽ കഥാപാത്രമായാണ് ജോജു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ജോജുവിനെ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നില്ല. പൊറിഞ്ചുവാകാൻ ജോഷി ആദ്യം വിളിച്ചത് സുരേഷ് ഗോപിയെയാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിനാലാണ് സിനിമയിൽ അഭിനയിക്കാൻ കഴിയാതിരുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

തൃശൂർ തിരഞ്ഞെടുപ്പിന് നോമിനേഷൻ കൊടുക്കുന്ന ദിവസം ജോഷി ഏട്ടൻ വിളിച്ച് പറഞ്ഞു, ‘ഡാ നീ അവിടെ വര്‍ക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല, ആള്‍ക്കാര്‍ക്ക് നിന്നെ അറിയാം, നീ പൊറിഞ്ചുവില്‍ എനിക്കൊരു വേഷം ചെയ്തു താ’. അപ്പോള്‍ ഞാന്‍ പറഞ്ഞു ”ജോഷിയേട്ടാ, ഇത് ഞാന്‍ ഏറ്റെടുത്തുപോയില്ലേ. ഇതില്ലായിരുന്നെങ്കില്‍ വന്നേനെ’. ‘അതൊന്നും നടക്കില്ല നീ മര്യാദക്ക് ഇങ്ങോട്ടു വാടാ’ എന്നാണ് ജോഷി സര്‍ തിരിച്ചു മറുപടി പറഞ്ഞത്. ഞാന്‍ പറഞ്ഞു, ‘ജോഷിയേട്ടാ ആകപ്പാടെ കുഴപ്പമാകും. ജനങ്ങളോട് ഞാന്‍ ഉത്തരം പറയണ്ടേ’- സുരേഷ് ​ഗോപി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ചിത്രത്തിന് പുറമെ അടൂർ ഗോപാലകൃഷ്ണനും തന്നെ സിനിമ ചെയ്യാൻ ക്ഷണിച്ചതായി സുരേഷ് ഗോപി പറഞ്ഞു. ‘സുരേഷ് വന്നാല്‍ എനിക്ക് ഈ പടം ചെയ്യാന്‍ പറ്റും. ഞാന്‍ ഇത് വേറൊരു രീതിയില്‍ പ്ലാന്‍ ചെയ്തതാണ്. സുരേഷ് വരൂ, ഇലക്‌ഷന്‍ ഒക്കെ അവര്‍ നടത്തിക്കോളും’ എന്നാണ് അടൂര്‍ സാര്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞു, ‘സര്‍ ഞാന്‍ കാന്‍ഡിഡേറ്റ് ആണ്’. അദ്ദേഹം പറഞ്ഞു, ‘നീ ഒരു അഞ്ചു ദിവസം വന്നാല്‍ മതി ബാക്കി നമുക്ക് പിന്നീട് എടുക്കാം’. പക്ഷേ ഈ അഞ്ചു ദിവസവും പ്രധാനമാണെന്ന് മറുപടിയായി ഞാന്‍ പറഞ്ഞു.- താരം വ്യക്തമാക്കി. ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ് തനിക്ക് ഈ സിനിമകളെല്ലാം ഉപേക്ഷിക്കേണ്ടി വന്നതെന്നും സുരേഷ് ഗോപി പറയുന്നു.

ജോജു, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൊറിഞ്ചു മറിയം ജോസ് വൻ വിജയമായിരുന്നു. ഈ സിനിമയിൽ സുരേഷ് ഗോപിയെ കൂട്ടുപിടിക്കാൻ കഴിയാത്തതിന്റെ വിഷമം ജോഷി പാപ്പനിലൂടെ തീർത്തു. പോലീസ് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം മികച്ച വിജയം നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക