എട്ടാം ക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുപ്പതുകാരി പിടിയിൽ. ആന്ധ്രയിലെ ഗൂഡിവാഡയിലാണ് സംഭവം. പതിനഞ്ച് വയസ്സു മാത്രം പ്രായമുള്ള ആൺകുട്ടിയുമായി ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ശാരീരിക ബന്ധത്തിലടക്കം ഏർപ്പെട്ടതോടെ യുവതിക്ക് ആൺകുട്ടിയില്ലാതെ പറ്റില്ലെന്ന അവസ്ഥയായി. ഇതോടെയാണ് ആൺകുട്ടിയുമായി ഇവർ നാടുവിട്ടത്.
കൂട്ടുകാരെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് പതിനഞ്ചുകാരൻ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ രാത്രി വൈകിയും മകൻ തിരിച്ചെത്താതെ വന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതേ തെരുവിൽ താമസിച്ചിരുന്ന യുവതിയെയും കാണാനില്ലെന്ന് കണ്ടെത്തി. ഇതേ തുടർന്ന് നടത്തി തിരച്ചിലിനൊടുവിലാണ് ഇരുവരേയും ഹൈദരാബാദിലെ ബാലനഗറിൽ വച്ച് കണ്ടെത്തിയത്. ഇവിടെ വീട് വാടകയ്ക്കെടുത്താണ് യുവതിയും ആൺകുട്ടിയും താമസിച്ചിരുന്നത്.
ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് യുവതി പതിനഞ്ചുകാരനുമായി ഒളിച്ചോടിയത്. നേരത്തെ തന്നെ പ്രണയമുണ്ടായിരുന്നുവെന്നും ഭർത്താവും മക്കളുമില്ലാത്ത സമയത്ത് തന്റെ വീട്ടിൽ വച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.