അര്‍ജുന്‍ ആയങ്കിയുടെ സിപിഐഎം ബന്ധം ആരോപിച്ച് വീണ്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ജയിലില്‍ പോയതിന് തിരിച്ചിറങ്ങിയപ്പോള്‍ പ്രാദേശിക സിപിഐഎം നേതൃത്വം നല്‍കിയ സ്വീകരണത്തിന്റെ ചിത്രം സഹിതമാണ് രാഹുലിന്റെ വിമര്‍ശനം. അര്‍ജുന്‍ ആയങ്കിയെ എന്നാണ് പുറത്താക്കിയത്?, തെളിവ് എവിടെ?എന്തു കാരണത്തിനാണ് പുറത്താക്കിയത്? തുടങ്ങിയ ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു.

https://m.facebook.com/story.php?story_fbid=860068341265471&id=182905228981789

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു: ‘പാര്‍ട്ടിയുമായി ബന്ധമില്ലാത്ത’ അര്‍ജ്ജുന്‍ ആയങ്കി, മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ജയിലില്‍ പോയതിന് തിരിച്ചിറങ്ങിയപ്പോള്‍ പ്രാദേശിക CPIM നേതൃത്വം നല്കിയ സ്വീകരണത്തിന്റെ ചിത്രമാണിത്.

ഇനി DYFI നേതൃത്വത്തോട് ചോദിക്കാനുള്ളത്,
1) അര്‍ജ്ജുന്‍ ആയങ്കി എന്ന നിങ്ങളുടെ പ്രാദേശിക നേതാവിനെ എന്നാണ് പുറത്താക്കിയത്?
2) പുറത്താക്കിയെങ്കില്‍ അത് നിങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ തെളിവ് എവിടെ?
3) എന്തു കാരണത്തിനാണ് അയാളെ പുറത്താക്കിയത്?
4) സ്വര്‍ണ്ണക്കടത്ത് പോലെയുള്ള ദേശദ്രോഹ കുറ്റത്തിന്റെ പേരില്‍ സംശയം തോന്നിയാണ് നിങ്ങള്‍ പുറത്താക്കിയതെങ്കില്‍ എന്തു കൊണ്ട് നിങ്ങള്‍ പോലീസിനെ അറിയിച്ചില്ല?
5) പോലീസില്‍ വിവരം അറിയിക്കാഞ്ഞത് DYFI ക്ക് ആഭ്യന്തര വകുപ്പില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണോ?
6) ദേശദ്രോഹ കുറ്റവാളിയെ കുറിച്ച് അറിഞ്ഞിട്ടും വിവരം പോലിസില്‍ അറിയിക്കാഞ്ഞത് രാജ്യദ്രോഹ കുറ്റമല്ലേ?
7) അര്‍ജ്ജുനെ പുറത്താക്കിയിട്ടും അയാള്‍ സോഷ്യല്‍ മീഡിയ വഴി CPIM പ്രചരണം നടത്തിയിട്ടും, നിങ്ങളുടെ അണികള്‍ അയാളെ പിന്തുണച്ചിട്ടും എന്തു കൊണ്ട് നിങ്ങള്‍ അതിനെയും, നിങ്ങളുടെ പ്രവര്‍ത്തകരെയും വിലക്കിയില്ല?
8) പുറത്താക്കിയ ഒരാള്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദര്‍ശകനായിട്ടും എന്തു കൊണ്ട് വിലക്കിയില്ല?
9) പാര്‍ട്ടി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയ ഒരാള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായതിനെ എന്തു കൊണ്ട് നിങ്ങള്‍ എതിര്‍ത്തില്ല?
10) നിങ്ങള്‍ പറയുന്നതെല്ലാം മലയാളികള്‍ വിശ്വസിക്കും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക