ദില്ലി:കാമുകിയുമായുള്ള കോണ്‍ഗ്രസ് നേതാവിന്റെ ബന്ധം ഭാര്യ കയ്യോടെ പിടിച്ചു.വീഡിയോ വൈറലായതോടെ രാഷ്‌ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന് മുന്‍ കേന്ദ്ര മന്ത്രി. മുന്‍ കേന്ദ്ര മന്ത്രിയും ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭാരത് സിന്‍ സോളങ്കിയാണ് കുറച്ച്‌ നാളത്തേക്ക് രാഷ്‌ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുകയാണെന്ന് അറിയിച്ചത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോളങ്കിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സോളങ്കിയും കാമുകിയുമുള്ള വീട്ടിലേക്ക് നേതാവിന്റെ ഭാര്യ രേഷ്മ പട്ടേല്‍ കടന്നുവരുന്നതും ഇവരെ കൈയ്യോടെ പിടികൂടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. രേഷ്മ പട്ടേല്‍, കാമുകിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് പ്രചരിച്ചതോടെ കോണ്‍ഗ്രസ് നേതാവിനെതിരെ പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ 68 കാരനായ കോണ്‍ഗ്രസ് നേതാവ് തന്റെ കാമുകിയുടെ മുഖം വെളിപ്പെടുത്തുകയും ഭാര്യയുമായി വേര്‍പിരിഞ്ഞാല്‍ ഉടന്‍ കാമുകിയെ വിവാഹം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തന്റെ മൂന്നാമത്തെ വിവാഹമായിരിക്കും ഇത് എന്ന് സോളങ്കി പറയുകയും ചെയ്തു.

തന്നെ അപമാനിക്കാന്‍ വേണ്ടിയാണ് രേഷ്മ പട്ടേല്‍ ഇത് ചെയ്തത് എന്നും ഏറെ കാലമായി തങ്ങള്‍ ഒന്നിച്ചല്ല താമസമെന്നും സോളങ്കി പറഞ്ഞു. കുറച്ച്‌ മാസത്തേക്ക് സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചു. ഈ കാലയളവില്‍ ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, മറ്റ് പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ എന്നിവരുമായി കൂടുതല്‍ സമയം ചെലവഴിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക