മൂലക്കുരുവിന്‍റെ (Hemorrhoids) ഒറ്റമൂലി രഹസ്യം (Medicine Secret) തട്ടിയെടുക്കാന്‍ പാരമ്ബര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ (Murder) ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു.നിലമ്ബൂരിലെ പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്റഫ് , സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് , ഡ്രൈവര്‍ നിലമ്ബൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ് (Arrest) ചെയ്തു.

മൈസൂര്‍ സ്വദേശിയായ പാരമ്ബര്യവൈദ്യന്‍ ഷാബാ ഷെരീഫാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. കവര്‍ച്ചാ കേസിലെ അന്വേഷണത്തനിനിടെയാണ് ക്രൂര കൃത്യത്തെ കുറിച്ച്‌ പുറത്തറിഞ്ഞത്. 2019 ലാണ് മൈസൂര്‍ സ്വദേശി ഷാബാ ഷെരീഫിനെ പ്രതികള്‍ നിലമ്ബൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്.മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്ബൂരില്‍ എത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്ക് ഉള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുക ആയിരുന്നു ലക്ഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് മരുന്നിന്‍്റെ രഹസ്യം തേടി പലവിധത്തില്‍ പീഡിപ്പിച്ചു.വീട്ടിലെ ഒന്നാം നിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച്‌ തടവില്‍ പാര്‍പ്പിച്ചു ഒന്നേകാല്‍ വര്‍ഷം ഷൈബിനും കൂട്ടാളികളും പുറംലോകമാറിയാതെ പീഡിപ്പിച്ച്‌ വരികയായിരുന്നു. 2020 ഒക്ടോബര്‍ മാസത്തില്‍ ആണ് കൊലപാതകം നടന്നത്. ഷൈബിന്‍റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ ഒഴിച്ചും, ഇരുമ്ബു പൈപ്പു കൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയില്‍ ഷാബാ ശെരീഫ് കൊല്ലപ്പെടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

മൃതദേഹം മുറിക്കുന്നതിനായി മില്ലില്‍ നിന്നും മരക്കട്ട സംഘടിപ്പിച്ച്‌, ഇറച്ചി വെട്ടാനുപയോഗിക്കുന്ന കത്തിയും ഉപയോഗിച്ച്‌ മൃതദേഹം ബാത്റൂമില്‍ വെച്ച്‌ വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ഷൈബിന്‍റെ ആഡംബരകാറില്‍ ഷൈബിനും ഡ്രൈവര്‍ നിഷാദും, മുന്‍പിലായി മറ്റൊരു ആഡംബരകാറില്‍ ഷിഹാബുദ്ദീനും, പുറകിലായി കാറില്‍ ഷൈബിന്‍റെ സഹായി നൌഷാദും അകമ്ബടിയായി പോയി പുലര്‍ച്ചെ പുഴയിലേക്ക് തള്ളുകയായിരുന്നു.

തുടര്‍ന്ന് തിരികെ വീട്ടിലെത്തിയ പ്രതികള്‍ തെളിവു നശിപ്പിക്കുകയായിരുന്നു . കൊലപാതകത്തില്‍ പങ്കെടുത്ത , മറ്റൊരു കേസില്‍ പോലീസ് പിടിയില്‍ ആയ നൗഷാദ് ആണ് പോലീസിനെ ഇക്കാര്യങ്ങള്‍ എല്ലാം അറിയിച്ചത്.ഇവര്‍ക്കെതിരെ, തന്നെ ആക്രമിച്ച്‌ ഏഴ് ലക്ഷം തട്ടിയെന്ന് അഷ്റഫ് പരാതി നല്‍കിയിരുന്നു . പിന്നാലെ കഴിഞ്ഞ മാസം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഇവര്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നീട് പോലീസ് പിടിയില്‍ ആകുകയും ചെയ്തു.

മൂന്നംഗ സംഘത്തെ മലപ്പുറത്തെത്തിച്ച്‌ ചോദ്യം ചെയ്തു. ഇവരില്‍ ഒരാളാണ് കൊലയുടെ വിശദാംശങ്ങള്‍ പോലീസിനെ അറിയിച്ചത്. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും ഇയാള് പോലീസിന് കൈമാറിയിട്ടുണ്ട്. അഷ്റഫിനെ കൂടി കസ്റ്റഡിയിലെടുത്തതോടെ കൊലയുടെ ചുരുള്‍ അഴിഞ്ഞു. ഷാബാ ശെരീഫിനെ ചങ്ങലയില്‍ ബന്ധിച്ച്‌ പീഡിപ്പിക്കുന്ന ദൃശ്യവും പെന്‍ഡ്രൈവില്‍ നിന്നും കണ്ടെടുത്തു. ദൃശ്യത്തില്‍ നിന്നും ബന്ധുക്കള്‍ ഷാബാ ശെരീഫിനെ തിരിച്ചറിഞ്ഞു. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്‍്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയേഗിച്ചു. ഡിവൈഎസ് പിമാരായ സാജു.കെ.അബ്രഹാം, കെ.എം.ബിജു. നിലമ്ബൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.വിഷ്ണു, എസ് ഐ മാരായ നവീന്‍ഷാജ്, എം.അസ്സൈനാര്‍, എ എസ് ഐ മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സുനില്‍.എന്‍.പി, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി.നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക