കൊച്ചി:പീഡന പരാതിയില്‍ പ്രതിസ്ഥാനത്തുള്ള നടനും ചലച്ചിത്ര നിര്‍മാതാവുമായ വിജയ് ബാബു സ്ഥലത്തില്ലെന്ന് കൊച്ചി ഡിസിപി യു.വി.കുര്യാക്കോസ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, താന്‍ ദുബായിലുണ്ടെന്ന് വിജയ് ബാബു അറിയിച്ചു. ഒളിവില്‍ കഴിയുകയാണെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ വിജയ് ബാബു, തന്നെ ആര്‍ക്കും ബന്ധപ്പെടാമെന്നും പറഞ്ഞു.

അതേസമയം,ഫെയ്‌സ്ബുക്ക് ലൈവിലൂടെ പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി എടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെത്തന്നെ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നെന്നാണ് നടിയുടെ ആരോപണം. പിന്നാലെ ഫെയ്‌സ്ബുക് ലൈവിലൂടെ പ്രതികരിച്ച വിജയ് ബാബു, പരാതിയില്‍ ഇര താനാണെന്നും നടിയല്ലെന്നും പറഞ്ഞു. നടിയുടെ പേരും ലൈവിലൂടെ വെളിപ്പെടുത്തി. വരാന്‍ പോവുന്ന കേസ് താനനുഭവിച്ചോളാമെന്നും പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക