ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേയും പിസി വിഷ്ണുനാഥിനെതിരേയും എഐസിസി അച്ചടക്ക സമിതിയ്ക്ക് കത്തയച്ച്‌ കെവി തോമസ്. ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി അടുത്തിടപഴകിയതാണ് വിഡി സതീശനെതിരെ പരാതിയായി കെവി തോമസ് ചൂണ്ടിക്കാണിക്കുന്നത്. എഐഎസ്‌എഫ് സെമിനാറില്‍ പിസി വിഷ്ണുനാഥ് പങ്കെടുത്തത് കെപിസിസിയുടെ അറിവോടെയാണോ എന്നും കത്തില്‍ ചോദിക്കുന്നു. അച്ചടക്ക സമിതി ചെയര്‍മാന്‍ എകെ ആന്റണിക്ക് പുറമേ എല്ലാ അംഗങ്ങള്‍ക്കും എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിക്കും കെവി തോമസ് കത്തയച്ചിട്ടുണ്ട്.

വ്യക്തിപരമായ ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ച്‌ മുഖ്യമന്ത്രിയെ ചിരിച്ചുകൊണ്ട് സത്കരിക്കുന്ന പ്രതിപക്ഷ നേതാവിനന്റെ നടപടിയെ പാര്‍ട്ടി ഏത് നിലയിലാണ് കാണുന്നതെന്ന് കത്തില്‍ ചോദിക്കുന്നു. എഐഎസ്‌എഫിന്റെ സമ്മേളനത്തിലെ കേന്ദ്ര വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട സെമിനാറിലായിരുന്നു പിസി വിഷ്ണുനാഥ് പങ്കെടുത്തത്. സിപിഐഎം സെമിനാറില്‍ പങ്കെടുത്തതിനാണ് തനിക്കെതിരെ അച്ചടക്ക നടപടിക്ക് കെപിസിസി ശുപാര്‍ശ സമര്‍പ്പിച്ചത്. താന്‍ ചെയ്ത ആതേ ‘തെറ്റല്ലേ’ വിഷ്ണുനാഥും ചെയ്തതെന്ന് കത്തില്‍ കെവി തോമസ് ചൂണ്ടിക്കാണിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താന്‍ സിപിഐഎം സെമിനാറില്‍ പങ്കെടുത്തത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ വിഭജന രാഷ്ട്രീയം തുറന്നുകാട്ടാനായിരുന്നു. ബിജെപിയിതര സര്‍ക്കാരുകളോട് കേന്ദ്രം കാണിക്കുന്ന ഇരട്ടത്താപ്പ് വിശദീകരിക്കുകയുമായിരുന്നു തന്റെ ലക്ഷ്യം. എന്നാല്‍, കെ റെയില്‍ വിരുദ്ധ സമരത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രിയെ വിരുന്നിന് വിളിച്ച്‌ അടുത്തിരുന്ന് ചിരിക്കുകയാണ് വിഡി സതീശന്‍. അങ്ങനെയെങ്കില്‍ മഹത്തായ കോണ്‍ഗ്രസ് പാരമ്ബര്യത്തെ ആരാണ് ലംഘിച്ചതെന്നും അദ്ദേഹം കത്തില്‍ ചോദിക്കുന്നു. അതേസമയം, മത- രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ കെവി തോമസ് പങ്കെടുത്തു. തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലിലായിരുന്നു പരിപാടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക