കോഴിക്കോട്: പാര്‍ട്ടിയെ അറിയിച്ച്‌ വിവാഹം കഴിച്ചാല്‍ വിശുദ്ധനും അറിയിക്കാതെ വിവാഹം കഴിച്ചാല്‍ ‘ലൗ ജിഹാദും’ എന്നതാണ് സി.പി.എം നിലപാടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്ബില്‍ എം.എല്‍.എ. ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയുമെല്ലാം പല തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ട്. പാര്‍ട്ടിക്കൊപ്പം നില്‍ക്കുമ്ബോള്‍ വിശുദ്ധരും എതിരുനില്‍ക്കുമ്ബോള്‍ തീവ്രവാദികളും ആക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോടഞ്ചേരിയിലെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് ജോര്‍ജ് എം. തോമസില്‍നിന്നുണ്ടായത് നാക്ക് പിഴയല്ല, പ്രത്യയശാസ്ത്ര പിഴയാണെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. പ്രസ്താവന നാക്ക് പിഴയും വിഷയം അടഞ്ഞ അധ്യായവുമാണെന്നുള്ള സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയുടെ വാദം പ്രശ്നം ലഘൂകരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടിരേഖ ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് എം. തോമസ് വര്‍ഗീയ പ്രസ്താവന നടത്തിയത്. പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രണയത്തിന്‍റെ മറവില്‍ തെറ്റായ സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് എന്ത് നടപടിയെടുത്തു എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് ആര്‍. ഷഹിനും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക