റിഫ മെഹ്നുവിന്റെ വിയോഗം സംബന്ധിച്ച വാര്‍ത്തക്ക് താഴെ രൂക്ഷമായ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സൈബര്‍ ലോകത്തെ സദാചാരവാദികള്‍. സാമൂഹ്യ മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള ഹേറ്റ് കമന്റുകളാണ് ഇവരുടെ മരണ വാര്‍ത്തക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ചില കമൻറുകൾ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ‘സോഷ്യല്‍ മീഡിയയില്‍ റീച്ച്‌ കിട്ടാന്‍ എന്ത് കോപ്രായം കാണിക്കുമ്ബോള്‍ ഓര്‍ക്കണം, അല്ലാഹുവിനെ ഭയമില്ലാതെ ജീവിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു മുസ്ലിങ്ങള്‍.
  • ഇന്‍സ്റ്റയിലെ രാജ്ഞിമാരുടെ സ്ഥിരം പരിപാടിയാണിത്. ഇന്‍സ്റ്റയില്‍ തള്ളുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്കും പാഠമാണിത്. വളര്‍ത്തിയ മാതാപിതാക്കളെ ജയിലില്‍ ആക്കി, ആത്മഹത്യ ആയിരുന്നെങ്കില്‍ കേരളത്തില്‍ വന്ന് ചെയ്ത് കൂടായിരുന്നോ. ലൈക്ക് വര്‍ധനവ് കൊണ്ട് ജീവിതം സുന്ദരമാവില്ല,’ തുടങ്ങിയ വിദ്വേഷ കമന്റുകളാണ് വാര്‍ത്തക്ക് താഴെയുള്ളത്.
  • ഇതാണ് പറഞ്ഞത് പാട്ടിലും ഡാന്‍സിലും അടിമയായാല്‍ ദൈവത്തിന്റെ വിധി ഇത് തന്നെയാണ്.( ആത്മഹത്യ, അപകട മരണങ്ങളും). ദൈവം ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ,
  • പടച്ചവനെ മറന്നുകൊണ്ടുള്ള കളി അവസാനം ഇങ്ങനെയൊക്കെതന്നെ. പടച്ചവന്‍ പൊറുത്തു കൊടുക്കട്ടെ,
  • ഖബറിലുള്ള ചോദ്യം നീ എത്ര ആരാധകരെ സംബന്ധിച്ചു എന്നല്ല നീ ദുനിയാവില്‍ എന്ത് നന്മ ചെയ്തു നീ ദീനിയായ രൂപത്തില്‍ ജീവിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള ചോദ്യം ആണ് അവിടെ ചോദിക്കുന്നത്. അല്ലാഹു ഖബര്‍ വിശാലമാക്കി കൊടുക്കട്ടെ…. എന്നിങ്ങനെ പോകുന്നു സദാചാര വാദികളുടെയും മതതീവ്രവാദികളുടേയും കമന്റുകള്‍.

വിഷയത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസും രംഗത്തെത്തി. എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയയെന്നും സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച്‌ പോയ ഒരു കുഞ്ഞിനെ കുറിച്ച്‌ തോന്ന്യവാസം പറഞ്ഞല്ല തീര്‍ക്കേണ്ടതെന്നും ഷിംന ഫേസ്‌ബുക്കില്‍ എഴുതി.’കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച്‌ എന്തൊക്കെയാണ് വിളിച്ച്‌ പറയുന്നത്. ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായില്‍ കമന്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?,’ ഷിംന അസീസ് എഴുതി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു മലയാളി വ്‌ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് കീഴില്‍ വന്ന ചില കമന്റുകള്‍ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച്‌ എന്തൊക്കെയാണ് വിളിച്ച്‌ പറയുന്നത്
ശരിക്കും ഇവരുടെയൊക്കെ പ്രശ്‌നം എന്താണ്? ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായില്‍ കമന്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?
എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്‌പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്‌ട്രെഷന്‍ മരിച്ച്‌ പോയ ഒരു കുഞ്ഞിനെ കുറിച്ച്‌ തോന്ന്യവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാന്‍ പഠിക്കണം. മനുഷ്യര്‍ എപ്പോ നന്നാവാനാണ്.

https://m.facebook.com/story.php?story_fbid=530002008484892&id=100044252925201

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക