ആലപ്പുഴ: മകനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിലായി. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരിയും ഇവരുടെ കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാറും(26) ആണ് പിടിയിലായത്. പൂച്ചാക്കല്‍ പൊലീസാണ് ഇവരെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത്. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച്‌ പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് യുവതിയെ അറസ്റ്റ് ĺചെയ്തതെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ ജനുവരി 27 നാണ് യുവതിയെ വടുതലയിലെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിന്റെ കൂടെ പോയതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടി. ഇതോടെ ചേര്‍ത്തല ഡിവൈ.എസ്‌പി ടി.ബി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടില്‍നിന്ന് യുവതി കൊണ്ടുപോയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് ഇരുവരും ചെന്നൈ, ബംഗളുരു, മുംബൈ എന്നിവിടങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. കൈവശമുണ്ടായിരുന്ന പണം തീരാറായതോടെ നാട്ടിലേക്ക് മടങ്ങിയെത്താന്‍ തീരുമാനിച്ചു. ഇതിനായി തമിഴ്നാട് അതിര്‍ത്തിയില്‍ ലോഡ്ജ് വാടകയ്ക്ക് എടുത്ത് താമസിച്ച്‌ വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇരുവരും ഉള്ള സ്ഥലത്തെക്കുറിച്ച്‌ അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരമാണ് പൊലീസിന് സഹായകരമായത്.

സോഷ്യല്‍ മീഡിയ വഴിയാണ് 28കാരി തിരൂര്‍ സ്വദേശിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയും, ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ഇരുവരും നാടുവിട്ടത്. ഇവരെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ കെ. ജെ.ജേക്കബ്, ഉദയകുമാര്‍ , എഎസ്‌ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ നിസാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഖില്‍, ആര്യ എന്നിവരാണ് ഉണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക