അരീക്കോട്: അനാഥയായ യുവതിയെ വിവാഹം കഴിക്കാന്‍ ആ​ഗ്രഹിച്ച യുവാവിനെ തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടിയ ദമ്ബതിമാര്‍ അറസ്റ്റില്‍. 11 ലക്ഷം രൂപയാണ് തട്ടിയത്. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ സ്വദേശി ചിറ്റിലക്കാട് വീട്ടില്‍ ബൈജു നസീര്‍ (42), ഭാര്യ വര്‍ക്കല താഴെ വെട്ടൂര്‍ തെങ്ങറ റാഷിദ മന്‍സിലില്‍ റാഷിദ (38) എന്നിവരാണ് അറസ്റ്റിലായത്.

അരീക്കോട് കടുങ്ങല്ലൂരില്‍ കച്ചവടക്കാരനായ അബ്ദുള്‍ വാജിദിന്റെ (26) പരാതിയിലാണ് അറസ്റ്റ്. അനാഥയും നിര്‍ധനയുമായ യുവതിയെ വിവാഹം ചെയ്യാനാണ് അബ്ദുള്‍ വാജിദ് ആഗ്രഹിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ വാജിദുമായി പരിചയപ്പെട്ട റാഷിദ അനാഥാലയത്തില്‍ കഴിയുന്ന രോഗിയായ യുവതിയെന്നാണ് യുവാവിനെ വിശ്വസിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ റാഷിദയെന്ന പേരില്‍ യുവാവിനെ കാണിച്ചത് റാഷിദയുടെ രണ്ടാമത്തെ മകളുടെ ഫോട്ടോ ആയിരുന്നു. റാഷിദയുടെ മകളുടെ ചിത്രം കാണിച്ച്‌ താന്‍ തൃശ്ശൂരിലെ അനാഥാലയത്തില്‍ കഴിയുകയാണെന്നും രോഗിയാണെന്നുമാണ് റാഷിദ പരിചയപ്പെടുത്തിയത്. ഇതറിഞ്ഞ് അനുകമ്ബ തോന്നിയ വാജിദ് 2021 മാര്‍ച്ച്‌ മുതല്‍ ഡിസംബര്‍ വരെയുള്ള പത്തുമാസങ്ങള്‍ക്കിടയില്‍ പലപ്പോഴായി 11 ലക്ഷം രൂപയാണ് റാഷിദയുട അക്കൗണ്ടിലേക്ക് അയച്ചത്.

എന്നാല്‍ വിവാഹത്തിന്റെ കാര്യം പറയുമ്ബോള്‍ നേരില്‍ കാണാന്‍പോലും അവസരം നല്‍കാതെ ഇവര്‍ ഒഴിഞ്ഞുമാറി. ഇതോടെ സംശയം തോന്നിയ യുവാവ് ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേല്‍വിലാസം കണ്ടെത്തി നടത്തിയ അന്വേഷണത്തില്‍ താന്‍ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക