തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്ത് കോടിയേരി ബാലകൃഷ്ണന്‍. ഇന്ന് ചേര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരികെ നിയമിക്കാന്‍ തീരുമാനിച്ചത്. മയക്കുമരുന്ന് ഫണ്ട് കേസില്‍ അറസ്റ്റിലായിരുന്ന മകന്‍ ബിനീഷ് കോടിയേരി ജാമ്യം നേടി പുറത്തിറങ്ങിയതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നത്.

ബിനീഷിന് ജാമ്യം ലഭിച്ചതോടെ കോടിയേരിക്ക് പദവിയിലേക്ക് തിരികെ വരാന്‍ പാര്‍ട്ടി പച്ചക്കൊടി കാണിച്ചിരുന്നുവെങ്കിലും അല്‍പം സമയമെടുത്താണ് കോടിയേരിയുടെ മടക്കം. ബിനീഷിന്‍്റെ ജയില്‍വാസം അനിശ്ചിതമായി നീണ്ടത് കോടിയേരിയുടെ മടങ്ങിവരവ് നീളാന്‍ കാരണമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോടിയേരിയുടെ മടങ്ങിവരവ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി 2020 നവംബര്‍ പത്തിനാണ് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. കോടിയേരിക്ക് പകരക്കാരനായി പല പേരുകളും ഉയര്‍ന്നു കേട്ടെങ്കിലും കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു സിപിഎം നേതൃത്വം ചെയ്തത്. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണി മികച്ച വിജയം നേടുമ്ബോള്‍ പാര്‍ട്ടിക്ക് സ്ഥിരം സെക്രട്ടറിയുണ്ടായിരുന്നില്ല.

മയക്കുമരുന്ന് കേസിലായിരുന്നു ബിനീഷ് അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിലും പിന്നീട് കേസിന്‍്റെ സ്വഭാവം മാറി. അന്വേഷണ ഏജന്‍സി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ കള്ളപ്പണക്കേസിലാണ് നിലവില്‍ ബിനീഷ് പ്രതിയായിട്ടുള്ളത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബിനീഷിന് ജാമ്യം ലഭിച്ചതെങ്കിലും തൊട്ടുപിന്നാലെ സംസ്ഥാനസെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടതില്ല എന്ന തീരുമാനമാണ് കോടിയേരി എടുത്തത്.

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിഞ്ഞെങ്കിലും ഇക്കാലയളവില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കോടിയേരിയില്‍ തന്നെയായിരുന്നു. മുന്നണി യോ​ഗങ്ങളിലും പാ‍ര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങളിലും കോടിയേരിയുടെ വാക്കായിരുന്നു നിര്‍ണായകം. ആക്ടിം​ഗ് സെക്രട്ടറിയായി എ.വിജയരാഘവന്‍ തുടരുമ്ബോള്‍ തന്നെ എകെജി സെന്‍്ററിലെ പാര്‍ട്ടി സെക്രട്ടറിയുടെ മുറിയില്‍ കോടിയേരി തന്നെയായിരുന്നു ഉണ്ടായിരുന്നത്.

പിബി അം​ഗം എന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കോടിയേരിയില്‍ തന്നെയായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന്‍്റെ വാ‍ര്‍റൂം നിയന്ത്രിച്ചത് കോടിയേരിയാണ്. തുടര്‍ച്ചയായി മത്സരിച്ചവരെ മാറ്റിനിര്‍ത്താനും മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടു വരുന്നതും അടക്കം പല നിര്‍ണായക തീരുമാനങ്ങളും എടുക്കാനും അതു എതിര്‍ശബ്ദങ്ങളില്ലാതെ പാര്‍ട്ടിയില്‍ നടപ്പാക്കാനും കോടിയേരി മുന്നില്‍ നിന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക