ന്യൂയോര്‍ക്ക്: ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി കമ്ബനിയില്‍ നിന്ന് രാജിവച്ചു. ജാക്ക് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കമ്ബനി സിഇഒ സ്ഥാനവും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും ജാക്ക് ഒഴിഞ്ഞു. നിലവിലെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ പരാഗ് അഗര്‍വാള്‍ സി ഇ ഒ സ്ഥാനം ഏറ്റെടുക്കും. ബ്രെറ്റ് ടെയ്ലര്‍ ആയിരിക്കും കമ്ബനി ബോര്‍ഡ് ഡയറക്ടര്‍. 2022ല്‍ അംഗത്വ കാലാവധി അവസാനിക്കുന്നത് വരെ ജാക്ക് ബോര്‍ഡില്‍ തുടരുമെന്നാണ് അറിയിപ്പ്.

ട്വിറ്റര്‍ അതിന്റെ സ്ഥാപകരുടെ സ്വാധീനത്തില്‍ നിന്ന് പൂര്‍ണ്ണമായും പുറത്ത് കടക്കാന്‍ തയ്യാറായെന്നാണ് ജാക്കിന്റെ വിശദീകരണം. നാല്‍പ്പത്തിയഞ്ചുകാരനായ ജാക്ക് ‍ഡോര്‍സി സ്ഥാനമൊഴിയണമെന്ന് ട്വിറ്റര്‍ ബോര്‍ഡിലെ പ്രധാന നിക്ഷേപക ഒന്നായ എലിയട്ട് മാനേജ്മെന്റ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ സിഇഒ പരാഗ് അഗര്‍വാള്‍ 2011ലാണ് ട്വിറ്ററില്‍ എത്തിയത്. 2017 ഒക്ടോബര്‍ മുതല്‍ കമ്ബനിയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസറാണ്. ഐഐടി ബോംബേയില്‍ നിന്ന് കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം നേടിയ പരാഗ് സ്റ്റാന്‍ഫോ‍ര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ഡി നേടിയിട്ടുണ്ട്. പുതിയ വെല്ലുവിളികളുടെ കാലത്ത് ട്വിറ്ററിനെ നയിക്കാന്‍ പരാഗ് അനുയോജ്യനാണെന്നും പരാഗില്‍ വിശ്വാസമുണ്ടെന്നും ജാക്ക് ‍ഡോര്‍സി തന്റെ വിടവാങ്ങല്‍ കത്തില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക