കുമളി: നിരോധിത ലഹരി ഉത്പന്നമായ എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും എക്‌സൈസ് പിടികൂടി. എറണാകുളം സ്വദേശി ഷെഫിന്‍ മാത്യു (32), കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരെയാണ് 0.06 ഗ്രാം എം.ഡി.എയുമായി പിടിയിലായത്. കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ഇരുവരും പരുന്തുംപാറ സന്ദര്‍ശിക്കുന്നതിനിടെ സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ലഹരി വസ്തു കണ്ടെത്തിയത്.

മുറിയിലും കുറച്ച്‌ അളവിലിരിപ്പുണ്ടെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് കുമളിയിലെത്തിച്ച്‌ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ലഹരി കൂടി ചേര്‍ത്താണ് 0.06 ഗ്രാം. ഷെഫിന്‍ എറണാകുളത്ത് വാഹന കച്ചവടം നടത്തുകയാണ്. സാന്ദ്ര നഴ്സാണെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. ഇവര്‍ മുമ്ബ് ലഹരി കേസുകളില്‍ പ്രതിയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവരെയും ഇന്നു കോടതിയില്‍ ഹാജരാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക