തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘം യുവാവിനെ മര്‍ദിച്ച കേസില്‍ പൊലീസിന് ഗുരുതര വീഴ്ച. മര്‍ദനമേറ്റയാളുടെ മൊഴി രേഖപ്പെടുത്തും മുമ്ബെ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. പൊലീസ് നടപടി വിവാദമായതോടെയാണ് മര്‍ദനമേറ്റ അനസിന്റെ മൊഴി രേഖപ്പെടുത്തിയത്.

ആയുധം കൊണ്ട് ആക്രമിക്കാത്തതിനാല്‍ സ്റ്റേഷന്‍ ജാമ്യം നല്‍കാമെന്നാണ് പ്രതിക്ക് ജാമ്യം നല്‍കിയതില്‍ എസ്.ഐയുടെ വിശദീകരണം. സി.ഐ സ്ഥലത്തില്ലാത്തതിനാല്‍ എസ്.ഐക്കായിരുന്നു സ്റ്റേഷന്‍ ചുമതല. അതിനിടെ ജാമ്യത്തിലിറങ്ങിയ ഫൈസലിനെ അജ്ഞാത സംഘം മംഗലപുരം ജംഗ്ഷനിലിട്ട് മര്‍ദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച രാത്രിയാണ് കണിയാപുരം പുത്തന്‍തോപ്പ് സ്വദേശി അനസിന് മദ്യപിച്ചെത്തിയ സംഘത്തിന്‍റെ ക്രൂരമര്‍ദനമേല്‍ക്കുന്നത്. സുഹൃത്തുമായി ബൈക്കില്‍ സഞ്ചരിക്കവെ അനസിനെ മസ്താന്‍മുക്ക് സ്വദേശി ഫൈസലും സംഘവും തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. മംഗലപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുത്തില്ല. പിന്നീട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക