തിരുവനന്തപുരം: ഹര്‍ത്താലുകള്‍ക്കും ബന്ദുകള്‍ക്കും വഴിതടയലിനും എതിരായ നിലപാടാണ് കഴിഞ്ഞ 20 വര്‍ഷമായി തുടരുന്നതെങ്കിലും തന്‍റെ നിലപാട്, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ യു.ഡി.എഫിലും കെ.പി.സി.സിയിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കില്ലന്നും വി.ഡി. സതീശന്‍. അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. തീരുമാനമെടുക്കുമ്ബാള്‍ ജനങ്ങള്‍ക്ക് പ്രയാസകരം ആകാതിരിക്കാന്‍ വാദിക്കും.

ഇന്ധന വിലവര്‍ധനയില്‍ യു.ഡി.എഫും കെ.പി.സി.സിയും അടുത്ത ഘട്ടമായി നടത്തുന്ന സമരം വഴി തടഞ്ഞുള്ളതല്ല. തിരുവനന്തപുരത്തെ സമരത്തില്‍നിന്ന് മാറി നിന്നതല്ല. മുല്ലെപ്പരിയാര്‍ ചര്‍ച്ചെക്കടുക്കുേമ്ബാള്‍ നിയമസഭയിലായിരുന്നു. അതുകഴിഞ്ഞപ്പോള്‍ സമരം തീര്‍ന്നു.പാര്‍ട്ടിയാണ് എല്ലാക്കാര്യത്തിലും അന്തിമ തീരുമാനം. പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ ബാധ്യതയുള്ള പ്രവര്‍ത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക