ന്യൂഡല്‍​ഹി: ചിത്രക്കൂട് ബലാത്സംഗക്കേസില്‍ മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രസാദ് പ്രജാപതിക്ക് ജീവപര്യന്തം തടവ്. കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവര്‍ക്കും കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രത്യേക കോടതി ജഡ്ജി പി കെ റായ് ആണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം.

ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മകളെയും പീഡിപ്പിക്കാന്‍ തുനിഞ്ഞതോടെയാണ് യുവതി പരാതിയുമായി രം​ഗത്തെത്തിയത്. കേസില്‍ വികാസ് വര്‍മ്മ, രൂപേശ്വര്‍, അമരേന്ദ്ര സിംഗ് (പിന്റു), ചന്ദ്രപാല്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വേറുതേ വിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഖിലേഷ് സര്‍ക്കാരില്‍ അം​ഗമായിരുന്ന ഗായത്രി പ്രജാപതി ഗതാഗതവകുപ്പും, ഖനന വകുപ്പുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. 2014 മുതല്‍ മന്ത്രിയും കൂട്ടാളികളും തന്നെ പീഡനത്തിനിരയാക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ പരാതി. 2017 മാര്‍ച്ചിലാണ് പ്രജാപതി അറസ്റ്റിലാവുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക