കർഷക സമരത്തിനിടെ, സമരക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ രോക്ഷം പ്രകടിപ്പിക്കുന്ന പ്രതിഷേധക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ വൻ വിവാദത്തിനും വഴിയൊരുങ്ങിരിക്കുകയാണ്.

ഇയാള്‍ പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ: ‘നിങ്ങള്‍ വീണ്ടും പഞ്ചാബില്‍ കാലുകുത്താൻ തുനിഞ്ഞാല്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തന്നെ കാത്തിരിക്കുമെന്ന് ഉറപ്പിച്ചുപറയുന്നു, ഇനി പഞ്ചാബിലെത്തിയാല്‍ വെറുതെ വിടില്ല, കഴിഞ്ഞ തവണ മോദി രക്ഷപ്പെട്ടു, എന്നാല്‍ ഇനി അങ്ങനെ സംഭവിക്കില്ല’ -എന്നും സമരക്കാരൻ താക്കീത് നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ വെച്ച്‌ നിർത്തിയിടപ്പെട്ടത് വലിയ സുരക്ഷാ വീഴ്ചയായിരുന്നു. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഒരു ഫ്‌ളൈഓവറില്‍ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മിനിറ്റിലധികം നേരംകുടുങ്ങിയ സംഭവത്തില്‍ നേരത്തെ തന്നെ അട്ടിമറി ആരോപിക്കപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് സമരക്കാരുടെ വധഭീഷണി.

സമരം കൂടുതല്‍ കടുപ്പിക്കാനാണ് ഇവരുടെ നീക്കം. കൂടുതല്‍ പേരെത്തിയതോടെ ശംഭു അതിർത്തിയില്‍ കിലോ മീറ്ററുകളോളം നീളത്തില്‍ ട്രാക്ടറുകള്‍ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ അവസാന ശ്രമമെന്ന നിലയില്‍ കോണ്‍ഗ്രസും ആം ആദ്മിയും ചേർന്ന് നടത്തുന്ന നാടകമാണ് ഇതെന്ന ആരോപണവും ബിജെപി ഉയർത്തുന്നുണ്ട്‌ .

കോണ്‍ഗ്രസ് സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കർഷക സമരത്തിന് പിന്തുണയുമായി രാജവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പിസിസികളുടെ നേതൃത്വത്തില്‍ 16 ന് പ്രതിഷേധം നടത്തും. ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

യുദ്ധസമാനമാണ് പൊലീസിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദേശീയ പാത അടച്ചു. ചിലയിടങ്ങളില്‍ റോഡുകള്‍ കുഴിച്ചും പൊലീസ് ഗതാഗതം തടഞ്ഞു. പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് ദില്ലിയില്‍ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെയും കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക