രാജ്യത്തെ രണ്ടാമത്തെ സമ്ബൂര്‍ണ തദ്ദേശീയ വാക്സിനായ ‘സൈകോവ്-ഡി’ക്ക് കേന്ദ്രാനുമതി. അഹ്‌മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്നു നിര്‍മാതാക്കളായ സൈഡസ് കാഡിലയുടെ സൂചിയില്ലാ വാക്സിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയുടെ ശിപാര്‍ശപ്രകാരം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) ആണ് അംഗീകാരം നല്‍കിയത്.

കോവാക്‌സിനുശേഷം പൂര്‍ണമായും രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് സൈകോവ്-ഡി. 12 വയസിനുമുകളിലുള്ളവരില്‍ പരീക്ഷിച്ച്‌ ഫലപ്രദമാണെന്നു കണ്ടെത്തിയ വാക്‌സിന്‍ മൂന്ന് ഡോസാണ് എടുക്കേണ്ടത്. 66 ശതമാനമാണ് വാക്സിന്റെ ഫലപ്രാപ്തി. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്ബനി നേരത്തെ ഡിസിജിഐക്ക് അപേക്ഷ നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനുഷ്യരില്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഡിഎന്‍എ വാക്സിന്‍ കൂടിയാണ് സൈകോവ്-ഡി. സൂചിയില്ലാതെയാകും വാക്സിന്‍ നല്‍കുക. ട്രോപിസ് എന്ന സംവിധാനം വഴിയായിരിക്കും വാക്‌സിനേഷന്‍ നടക്കുക. സാധാരണ സൂചിവഴിയുള്ള വാക്സിന്‍ കുത്തിവയ്പ്പിന്റെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

12 വയസിനുമുകളിലുള്ള 1,000 കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിച്ചിരുന്നു. അവസാനഘട്ടത്തില്‍ 27,000ത്തോളം സന്നദ്ധപ്രവര്‍ത്തകരിലും പരീക്ഷിച്ചു വിജയം കണ്ടു. രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന ആറാമത്തെ വാക്‌സിനാണ് സൈകോവ്-ഡി. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ജാന്‍സെന്‍ വാക്‌സിനാണ് ഒടുവില്‍ അനുമതി ലഭിച്ചത്. കോവാക്‌സിന്‍, കോവിഷീല്‍ഡ്, സ്പുട്‌നിക്, മൊഡേണ എന്നിവയാണ് മറ്റ് അംഗീകൃത വാക്‌സിനുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക