കോഴിക്കോട്മുസ്ലീംലീഗ് നേതൃയോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കെ.എം. ഷാജിയും കെ.എസ്. ഹംസയുമാണ് തിരഞ്ഞെടുപ്പ് തോല്‍വിയില്‍ വിമര്‍ശനം ഉന്നയിച്ചത്.. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച്‌ തിരികെ വന്നത് തോല്‍വിക്ക് കാരണമായെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം.

ചന്ദ്രിക പത്രവുമായി ബന്ധപെട്ട സാമ്ബത്തിക ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പി.എം.എ, സലാമിനെ ആക്ടിംഗ് സെക്രട്ടറിയാക്കിയത് കൂടിയാലോചന ഇല്ലാതെയാണ്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും എം.സി. മായിന്‍ഹാജി യോഗത്തില്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കാന്‍ പ്രത്യേക സമിതിക്ക് മുസ്ലീംലീഗ് രൂപം നല്‍കി. ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, കെ.എം. ഷാജി, പി.കെ. ഫിറോസ്, എന്‍.ഷംസുദ്ദീന്‍, കെ.പി.എ മജീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, സി.പി. ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, പി.എം. സാദിഖലി എന്നിവരടങ്ങിയ സമിതിയാണ് പരാജയത്തിന്‍്റെ സാഹചര്യം പരിശോധിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക