തിരുവനന്തപുരം: തമ്ബാനൂരിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ഗായത്രിയെ പ്രവീണ്‍ കഴുഞ്ഞു ഞെരിച്ചു കൊലപ്പെടുത്തിയത്. ഈ സംഭവത്തിലേക്ക് നയിച്ചത് പെട്ടന്നുണ്ടായ പ്രകോപനം ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജോലി സ്ഥലം മാറ്റം കിട്ടി തമിഴ് നാട്ടിലേക്ക് പോകുകയായിരുന്ന കാമുകന്‍ പ്രവീണിനൊപ്പം പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. ഗായത്രിയെ ഒപ്പം കൂട്ടി തമിഴ്‌നാട്ടിലേക്ക് പോകാന്‍ പ്രവീണ്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍, താനും കൂടെ വരുമെന്ന വാശിയിലായിരുന്നു ഗായത്രി. ഇതേ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയില്‍ എത്തിയപ്പോഴാണ് ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചു യുവതിയെ പ്രവീണ്‍ കൊലപ്പെടുത്തിയത്.
മരിച്ചെന്ന് ഉറപ്പായതോടെ ഉടന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണില്‍ നിന്ന് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് കൊലപാതക വിവരം പ്രവീണ്‍ തന്നെയാണ് പറഞ്ഞതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രനഗരത്തിലെ ഒരു ജൂവലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജൂവലറിയില്‍ ഡ്രൈവറാണ് പ്രവീണ്‍. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രശ്‌നങ്ങളുണ്ടായി. ഇതോടെ എട്ട് മാസം മുമ്ബ് ഗായത്രി ജോലി നിര്‍ത്തി.
പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ഗായത്രിയെ ജൂവലറിയില്‍ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി. പ്രവീണ്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുമ്ബായാണ് ഇരുവരും കണ്ടത്. തമിഴ് നാട്ടിലേക്ക് തന്നെയും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതിനിടെ ഇരുവരും വിവാഹിതരായിരുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. പ്രവീണും ഗായത്രിയും പള്ളിയില്‍ വച്ച് താലി കെട്ടുന്ന ഫോട്ടോകള്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പ്രവീണുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഗായത്രി വാട്‌സാപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറയുന്നു.
മൂന്നു ദിവസം മുന്‍പാണ് ഗായത്രി കാട്ടാക്കടയിലെ വീട്ടില്‍ നിന്നുപോയത്. ഇതിനിടെ ഒരു പള്ളിയില്‍ വച്ച് പ്രവീണ്‍ താലികെട്ടുന്ന ചിത്രം ഗായത്രി സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസാക്കി ഇട്ടു. ഇതോടെ മകളെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം അമ്മയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. ഇതിനു മണിക്കൂറുകള്‍ക്കകമാണ് ഗായത്രിയെ തമ്ബാനൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പ്രവീണ്‍ തമ്ബാനൂര്‍ അരിസ്റ്റോ ജംക്ഷനിലുള്ള ഹോട്ടലില്‍ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും ഇവിടെയെത്തി. ഇതിനു ശേഷം ഹോട്ടല്‍ ജീവനക്കാര്‍ ആരും കാണാതെ പ്രവീണ്‍ ഹോട്ടലില്‍ നിന്ന് പുറത്തുപോകുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെ ഹോട്ടല്‍ റിസപ്ഷനിലെ ഫോണ്‍ നമ്ബരില്‍ വിളിച്ച ഒരാള്‍ ഹോട്ടല്‍ മുറിയില്‍ ഗായത്രി മരിച്ചുകിടക്കുന്നതായി അറിയിച്ചു.
പ്രവീണിന്റെ സുഹൃത്താണെന്നാണ് ഹോട്ടലില്‍ വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. യുവതി മുറിയിലുണ്ടോ എന്നു പരിശോധിക്കാനെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ മുറി പുറത്തുനിന്ന് പൂട്ടിയതായാണ് കണ്ടത്. ഹോട്ടല്‍ ജീവനക്കാര്‍ വിവരമറിയിച്ചതുപ്രകാരം പൊലീസ് എത്തിയാണ് മുറി പരിശോധിച്ചത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം. വിഷം കഴിച്ചു മരിച്ചതാണോ എന്നായി ഇതോടെ സംശയം. ഒപ്പമുണ്ടായിരുന്ന പ്രവീണിനെ തേടിയും പലവഴി അന്വേഷണം തുടങ്ങി. ഇതിനൊടുവിലാണ് യുവാവിനെയും അറസ്റ്റു ചെയ്തത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നാല്‍ മാത്രമേ മരണകാരണം കൃത്യമായി വ്യക്തമാകുകയുള്ളു. ജൂവലറിയിലെ ജോലി ഉപേക്ഷിച്ച ഗായത്രി കാട്ടാക്കടയിലെ ഒരു ജിമ്മില്‍ ട്രെയിനറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും ഇരുവരും ആരുമറിയാതെ അടുപ്പം തുടരുകയായിരുന്നു. ലോഡ്ഡിലെ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്നേയാണ് പട്ടാപ്പകല്‍ തലസ്ഥാന നഗരത്തെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്.