ധനകാര്യ സ്ഥാപനത്തില്‍ മുഖം മറച്ച്‌ എത്തിയ ശേഷം ഉടമയെ ആക്രമിച്ച്‌ പണവും സ്വർണാഭരണങ്ങളും കവർന്ന കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കരിമ്ബുഴ പടിഞ്ഞാറേതില്‍ ഫസീലയെ (36) ആണ് ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. പെപ്പർ സ്‌പ്രേ അടിച്ചു സ്ഥാപന ഉടമയെ മർദിച്ച ശേഷം പണവും സ്വർണാഭരണവും കവരുകയായിരുന്നു.

പഴയ ബസ് സ്റ്റാൻഡിനു സമീപത്തുള്ള പ്രീമിയർ ചിട്ടി ഫണ്ട്‌സ് എന്ന ചിട്ടി സ്ഥാപനത്തില്‍ കഴിഞ്ഞ 21നായിരുന്നു കവർച്ച നടന്നത്. രാവിലെ സ്ഥാപനം തുറന്നയുടൻ എത്തിയ ഫസീല ഉടമ കെ.എൻ.സുകുമാര മേനോന്റെ മുഖത്തേക്ക് മുളക് സ്‌പ്രേ അടിച്ചു. തുടർന്നു കസേര കൊണ്ട് മർദിക്കുകയും ചെയ്തു. മേശവലിപ്പില്‍ വച്ചിരുന്ന 10,000 രൂപയും ഉടമയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നേകാല്‍ പവൻ മാലയും കവർന്ന ശേഷം കടന്നു കളയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പാലക്കാട് ഒറ്റപ്പാലത്തു കൂടത്തായി മോഡല്‍ കൊലപാതകശ്രമത്തിനു കോടതി ശിക്ഷിച്ച കേസിലെ പ്രതിയാണു ഫസീല. കഴിഞ്ഞ ഏഴു വർഷമായി സുകുമാര മേനോന്റെ അയല്‍വാസിയാണ് ഇവരെന്നു പൊലീസ് പറഞ്ഞു. കൂടത്തായി മോഡലില്‍ ഘട്ടംഘട്ടമായി വിഷം നല്‍കി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഭർത്താവിന്റെ മുത്തശിയെ കൊലപ്പെടുത്തിയ കേസിലും സെഷൻസ് കോടതി ശിക്ഷിച്ച ഫസീല ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചതിനെത്തുടർന്നാണു പുറത്തിറങ്ങിയത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക