മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്ബനിക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ വികസന കോർപറേഷൻ (കെ എസ് ഐ ഡി സി) ചെയ്യേണ്ടിയിരുന്നതെന്ന് ഹൈക്കോടതി. കെ എസ് ഐ ഡി സി നോമിനിക്ക് സി എം ആർ എല്‍ കമ്ബനിയില്‍ നടന്നത് അറിയില്ലെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്. സത്യം കണ്ടെത്താനാണ് ശ്രമമെന്ന് കെ എസ് ഐ ഡി സിയോട് ഹൈക്കോടതി പറഞ്ഞു.

പൊതുപണം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ കെ എസ് ഐ ഡി സി? സി എം ആർ എല്ലില്‍ എന്തിനാണ് നോമിനി? കോടതി ചോദിച്ചു. ഹർജി അടുത്തമാസം വീണ്ടും പരിഗണിക്കും. കെ എസ് ഐ ഡി സി നല്‍കിയ ഹർജിയില്‍ ഷോണ്‍ ജോർജും കക്ഷി ചേർന്നിട്ടുണ്ട്. അന്വേഷണം തടയണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളിയതാണെന്നും അതിനാല്‍ ഹർജി അനുവദിക്കരുതെന്നുമാണ് ഷോണിന്റെ അപേക്ഷയില്‍ ആവശ്യപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി എം ആർ എല്ലിലെ കെ എസ് ഐ ഡി സി ഓഹരി പങ്കാളിത്തത്തിലൂടെ കേരള സർക്കാർ സി എം ആർ എല്ലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ബോധപൂർവം സഹായിക്കുന്നുവെന്ന ഷോണിന്റെ പരാതിയില്‍ ഡിസംബർ 21ന് കമ്ബനീസ് രജിസ്ട്രാർ വിശദീകരണം തേടി നോട്ടീസ് നല്‍കി. സി എം ആർ എല്‍ കമ്ബനിയില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ദൈനംദിന കാര്യങ്ങളില്‍ ഇടപെടലില്ലെന്ന് വ്യക്തമാക്കി ജനുവരി മൂന്നിന് മറുപടി നല്‍കി. 134 കോടിയുടെ ഇടപാടില്‍ ബന്ധമില്ലെന്നും വ്യക്തമാക്കി.

എന്നാല്‍, നോട്ടീസ് നല്‍കിയില്ലെന്ന റിപ്പോർട്ടാണ് കേന്ദ്രത്തിന് കമ്ബനി രജിസ്ട്രാർ നല്‍കിയിരിക്കുന്നത്. തുടർന്ന് കൊച്ചിയിലെ സി എം ആർ എല്‍ കമ്ബനിക്കും എക്‌സാലോജിക് സൊല്യൂഷൻസ് കമ്ബനിക്കും ഒപ്പം കെ എസ് ഐ ഡി സിക്കെതിരെയും കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു. തങ്ങളെ കേള്‍ക്കാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടൊപ്പം രേഖകള്‍ ഹാജരാക്കാനുള്ള ഉത്തരവും എസ്‌എഫ്‌ഐഒ പരിശോധന ഉത്തരവും നിയമവിരുദ്ധമാണ്. ഈ ഉത്തരവുകളും റദ്ദാക്കണമന്നാണ് കെ എസ് എ ഡി സിയുടെ ഹർജിയിലെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക