തിരുവനന്തപുരം: പോത്തൻകോട് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദ്ദനം. മർദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവരം വീട്ടുകാർ അറിയുന്നത്. മർദ്ദിക്കുന്ന വീഡിയോ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് സുഹൃത്ത്’അയച്ചു കൊടുത്തപ്പോഴാണ് വിവരമറിയുന്നത്.

ജനുവരി 13 -നാണ് സംഭവം നടന്നത്. പുറത്തുപറഞ്ഞാല്‍ വീണ്ടും മർദ്ദിക്കുമെന്ന് വിദ്യാർത്ഥികള്‍ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണ് പുറത്ത് പറയാത്തത് എന്ന് വിദ്യാർഥി പറഞ്ഞു. ഇന്നലെയാണ് അമ്മയുടെ സുഹൃത്ത് മർദ്ദനത്തിന്റെ വീഡിയോ അയച്ചുകൊടുത്തത്. അങ്ങനെയാണ് അമ്മ ബിന്ദു വിവരം അറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മർദ്ദനത്തിനുശേഷം വിദ്യാർത്ഥിക്ക് നിരവധി ആരോഗ്യപ്രശ്നം ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത ആശുപത്രിയില്‍ പലതവണ ചികിത്സ നടത്തി എന്നും ബിന്ദു പറഞ്ഞു.ട്യൂഷൻ സെന്ററില്‍ പഠനം കഴിഞ്ഞു മടങ്ങുകയാണ് ഒരു സംഘം വിദ്യാർഥികള്‍ ചേർന്ന് മർദ്ദിച്ചത്. ഇവരെല്ലാം മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ ക്ലാസില്‍ പഠിക്കുന്നവരാണ്. അമ്മ ബിന്ദു പോത്തൻകോട് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവിന്റെയും വിദ്യാർഥിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക