എസ്‌എസ്‌എല്‍സി പരീക്ഷക്കുള്ള ചോദ്യപേപ്പർ അച്ചടിക്കാൻ വിദ്യാർത്ഥികളില്‍ നിന്ന് പിരിവെടുക്കേണ്ടി വരുന്ന വിധത്തില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ പാസാക്കാന്‍ കഴിയാത്ത വിധം ട്രഷറി നിയന്ത്രണവും തുടരുകയാണ്. എന്നാല്‍ മന്ത്രിമാരുടെ ചിലവുകള്‍ക്കായി ലക്ഷങ്ങള്‍ അനുവദിക്കാൻ ഇതൊന്നും തടസമാകുന്നുമില്ല.

ഏറ്റവും ഒടുവില്‍ മന്ത്രി ആര്‍.ബിന്ദുവിനാണ് ചികിത്സായിനത്തില്‍ തുക അനുവദിച്ചിരിക്കുന്നത്. 1,53,709 രൂപയാണ് ഇത്തവണ നല്‍കുന്നത്. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിനോട് അനുബന്ധിച്ചുള്ള ക്ലിനിക്കില്‍ ചികിത്സക്കായി ചിലവഴിച്ച തുകയാണ് അനുവദിച്ചത്. ഈ തുക ആവശ്യപ്പെട്ട് ആർ.ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അനുമതി ലഭിച്ചതോടെ ഈ മാസം 23ന് പണം അനുവദിച്ചുള്ള പൊതുഭരണവകുപ്പിൻ്റെ ഉത്തരവിറങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് മുന്‍പ് കണ്ണട വാങ്ങാൻ മന്ത്രി ബിന്ദുവിന് 30,500 രൂപ അനുവദിച്ചത് ചർച്ചയായിരുന്നു. അതിന് പിന്നാലെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ദന്തല്‍ ക്ലിനിക്കില്‍ പല്ലുചികിത്സക്ക് ചിലവായ 11,290 രൂപയും അനുവദിച്ചു. കഴിഞ്ഞ സർക്കാരില്‍ മന്ത്രിയായിരിക്കെ കെ.കെ.ശൈലജ കണ്ണട വാങ്ങിയത് 29,000 രൂപയ്ക്കാണ്. സ്പീക്കര്‍ ആയിരിക്കെ പി.ശ്രീരാമകൃഷ്ണന്‍ കണ്ണടക്കായി ചിലവിട്ടത് 49,900 രൂപയായിരുന്നു.

ഇതെല്ലാം വാർത്തയാകുമ്ബോള്‍ യുഡിഎഫ് എംഎല്‍എമാർ കണ്ണടക്കും മറ്റുമായി ചിലവിട്ട തുകയുടെ കണക്കുകള്‍ പുറത്തുവിട്ടാണ് ഇടതുപക്ഷം തിരിച്ചടിക്കുന്നത്. എല്‍ദോസ് കുന്നപ്പള്ളി 35842, ടി.ജെ. വിനോദ് 31600, മഞ്ഞളാംകുഴി അലി 29400, ആബിദ് ഹുസൈൻ തങ്ങള്‍ 26800, മാത്യൂ കുഴല്‍ നാടൻ 27700, പി.ഉബൈദുള്ള 25950, സണ്ണി ജോസഫ് 23500 എന്നിങ്ങനെയാണ് കണ്ണടക്കായി അവർ ചിലവഴിച്ച തുകയുടെ കണക്ക്. കണ്ണട അടക്കം ഖജനാവില്‍ നിന്ന് കിട്ടാനുള്ള ഏത് തുകയുടെ കാര്യത്തിലും ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക