പൊതു ആരോഗ്യ രംഗത്ത് കേരളം നമ്ബര്‍ വണ്‍ ആണെന്ന് സര്‍ക്കാരും ഇടതനുഭാവികളും കൊട്ടിഘോഷിക്കുമ്ബോള്‍ ഒട്ടുമിക്ക മന്ത്രിമാരും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളും വിദഗ്ദ്ധരും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉണ്ടെന്ന് അവകാശപ്പെടുമ്ബോഴാണ് മന്ത്രിമാര്‍ ചികിത്സയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നത്.

ഏറ്റവും ഒടുവില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷും ഭാര്യയും കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍ ചികിത്സ തേടിയതിന് രണ്ടര ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നു.ഈ വര്‍ഷം ജനുവരി 11, 12 ഫെബ്രുവരി 23, 24 തീയതികളിലാണ് എം.ബി രാജേഷും ഭാര്യ ഡോ. നിനിത കണിച്ചേരിയും ചികില്‍സ തേടിയത്. 4 ദിവസത്തെ ചികിത്സക്ക് ചിലവായത് 2,45, 833 രൂപയാണ്. ചികില്‍സക്ക് ചിലവായ തുക ആവശ്യപ്പെട്ട് മന്ത്രി രാജേഷ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേയ് 23 ന് ചികിത്സക്ക് ചിലവായ രൂപ അനുവദിച്ച്‌ പൊതുഭരണ വകുപ്പില്‍ നിന്ന് ഉത്തരവും ഇറങ്ങി. കാലടി സംസ്‌കൃത സര്‍വ്വകലാശാല അധ്യാപികയാണ് രാജേഷിന്റെ ഭാര്യ. ഇരുവരുടേയും അസുഖം എന്താണെന്ന് ഉത്തരവില്‍ സൂചിപ്പിച്ചിട്ടില്ല. ഈ അടുത്തകാലത്ത് തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് തിരുവനന്തപുരത്തെ ജ്യോതിദേവ്സ് ഡയബെറ്റിസ് ആൻഡ് റിസര്‍ച്ച്‌ സെന്ററിലെ ചികിത്സക്ക് 132407 രൂപ അനുവദിച്ചിരുന്നു.ംഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു കണ്ണട വാങ്ങിയതിന് 30,500 രൂപയും പല്ലുവേദനക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിൻ്റെ പേരില്‍ 11,290 രൂപയും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ രണ്ടു തവണ ചികിത്സ തേടിയതിന് 72.09 ലക്ഷം രൂപ ചിലവായി. 2022 ജനുവരി 11 മുതല്‍ 27 വരെയുള്ള മയോ ക്ലിനിക്കിലെ ചികിത്സക്ക് 29.82 ലക്ഷം രൂപയും അതെ വര്‍ഷം ഏപ്രില്‍ 26 മുതല്‍ മെയ് ഒൻപത് വരെയുള്ള ചികിത്സക്ക് 42.27 ലക്ഷം രൂപയും ചിലവായി. ഇതിനുംപുറമെ മുഖ്യമന്ത്രിയുടെ ഭാര്യ കമല ലെജിസ്ലേറ്റേഴ്സ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികിത്സ തേടിയതിന് 289,950 രൂപ അനുവദിച്ച്‌ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കാരുണ്യ ബെനവലന്റ് ഫണ്ടിനായി ക്യു നില്‍ക്കുന്നവരുടെ നാട്ടിലാണ് മന്ത്രിമാര്‍ സ്വദേശത്തെയും വിദേശത്തെയും പഞ്ചനക്ഷത്ര ആശുപത്രികളിലെ ചികിത്സക്കായി പോകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക