ലണ്ടനില്‍ വാളുമായെത്തി തെരുവില്‍ പരാക്രമണം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഹൈനോള്‍ട്ടില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. സംഭവം ഭീകരാക്രമണമല്ലെന്ന് പോലീസ് വ്യക്തമാക്കി.

സാമുറായി വാള്‍ മാതൃകയിലുള്ള ആയുധം കൈയേലേന്തി തെരുവില്‍ പരാക്രമണം കാണിക്കുന്ന യുവാവിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളെ കീഴടക്കാൻ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ദൃശ്യങ്ങളിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാവിലെ ഏഴ് മണിയോടെ ഒരു വാഹനം വീട്ടിലേക്ക് ഇടിച്ചുകയറ്റുകയും ഇതിലുണ്ടായിരുന്ന ആള്‍ വീട്ടുകാരെ കത്തികൊണ്ട് കുത്തിയെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇയാള്‍ രണ്ടു പോലീസുകാരടക്കം നിരത്തിലുള്ളവർക്കുനേരെയും അക്രമണം നടത്തിയിട്ടുണ്ടെന്ന് പിന്നീട് വ്യക്തമായി, പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

അഞ്ചോളംപേരെ തങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചെന്ന് ലണ്ടൻ ആംബുലൻസ് സർവീസ് വൃത്തങ്ങള്‍ അറിയിച്ചു.അടുത്തിടെയായി ലണ്ടനില്‍ അക്രമങ്ങള്‍ വർധിച്ചുവരുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2023-ലേതിനേക്കാള്‍ 20 ശതമാനത്തിലധികം അക്രമസംഭവങ്ങള്‍ വർധിച്ചതായാണ് റിപ്പോർട്ട്. കത്തികൊണ്ടുള്ള ആക്രമണങ്ങളില്‍ മാത്രം ഏഴ് ശതമാനത്തിലേറെ വർധനവ് ഇംഗ്ലണ്ടിലും വെയ്ല്‍സിലും ഉണ്ടായതായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക