ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലീഗിന് കൂടുതല്‍ സീറ്റ് വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.യുഡിഎഫില്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗും സമസ്തയും ഒന്നിച്ചു പോകുന്ന പ്രസ്ഥാനമാണ്. ഉഭയകക്ഷി ചര്‍ച്ച ഇതുവരെ തുടങ്ങിയിട്ടില്ലെന്നും സമയമാകുമ്ബോള്‍ ലീഗ് അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് സ്വാഗതാര്‍ഹം എന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാണിച്ചു. രാമക്ഷേത്രത്തിന് ആരും എതിരല്ലെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ടീയമാക്കുന്നതിനെയാണ് എതിര്‍ക്കുന്നത് അദ്ദേഹം പറഞ്ഞു. ആ നിലപാട് പറഞ്ഞ് കോണ്‍ഗ്രസ്സ് വിട്ടുനില്‍ക്കുന്നത് സ്വാഗതാര്‍ഹമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നിലവിൽ ലീഗ് മലപ്പുറം ജില്ലയിലെ രണ്ട് സീറ്റുകളിലാണ് മത്സരിക്കുന്നത്. കേരളത്തിലെ 20 പാർലമെന്റ് സീറ്റുകളിൽ മുസ്ലിംലീഗിന്റെ രണ്ട് എംപിമാർ, ഇടതുമുന്നണിയിൽ സിപിഎമ്മിന്റെയും കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെയും ഓരോ എംപിമാർ എന്നിവരെ ഒഴിവാക്കിയാൽ 16 എംപിമാർ ഉള്ളത് കോൺഗ്രസിനാണ്. ആലപ്പുഴയോ കോട്ടയമോ ലീഗിന് മത്സരിക്കാൻ പറ്റിയ സീറ്റുകൾ അല്ല. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗിന് അധിക സീറ്റ് കൊടുക്കണമെങ്കിൽ കോൺഗ്രസ് ജനപ്രതിനിധികൾ ആരെങ്കിലും മത്സരരംഗത്ത് നിന്നും മാറി നിൽക്കേണ്ടിവരും.