യുഡിഎഫിലെ രണ്ടാമത്തെ പ്രധാന കക്ഷി മുസ്ലീം ലീഗാണെന്നും മൂന്നാം സീറ്റ് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും മുന്‍ മന്ത്രിയും ലീഗ് നേതാവുമായ ഡോ. എം കെ മുനീര്‍ പറഞ്ഞു. മൂന്നാം സീറ്റ് ലീഗ് മുമ്ബും വാങ്ങിയിട്ടുണ്ടല്ലോ. ഒരു ചര്‍ച്ച തുടങ്ങി വെച്ചു. ഏത് സീറ്റ് എന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ല. ഇന്ന സീറ്റ് വേണം എന്ന കാര്യം മുന്നോട്ട് വെച്ചിട്ടില്ല. കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ ഭാഗം പറയുന്നുണ്ട്. ബാക്കി ചര്‍ച്ച നടക്കട്ടെയെന്നും എം കെ മുനീര്‍ പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എക്‌സ്പ്രസ്സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലീഗിന്റെ നിലപാട് പലപ്പോഴും വിട്ടുവീഴ്ചയുടെ ഭാഗമായിട്ടാണ് കാണുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചപ്പോള്‍, തെരഞ്ഞെടുപ്പ് കാലത്ത് അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പു സമയമല്ലായിരുന്നെങ്കില്‍ ലീഗും പ്രതിഷേധത്തില്‍ പങ്കുചേരുമായിരുന്നുവെന്നുമാണ് അതിനര്‍ഥമെന്നും മുനീര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ അര്‍ഹമായ വിഹിതത്തേക്കാള്‍ കൂടുതല്‍ ആവശ്യപ്പെടുന്നുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ പ്രസ്താവന ലീഗിനെക്കുറിച്ചാണെന്ന് ചിലര്‍ പറഞ്ഞേക്കാം. പക്ഷേ, അത് ലീഗിനെക്കുറിച്ചായിരുന്നില്ല. മുന്നണിയുടെ തലപ്പത്ത് ഇരിക്കുന്ന കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് അവരുടെ തെറ്റുകള്‍ തിരുത്തണം.

കപ്പലില്‍ ആര് ദ്വാരമുണ്ടാക്കിയാലും എല്ലാവരും മുങ്ങും. കോണ്‍ഗ്രസിന് അകത്ത് കയറി അഭിപ്രായം പറയാന്‍ കഴിയില്ല. പക്ഷേ, തിരുത്തണം എന്ന നിലപാട് പറയാന്‍ ലീഗിന് കഴിയും. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലീം ലീഗ് ഇടപെടില്ല, പക്ഷേ മതേതര രാഷ്ട്രത്തെക്കുറിച്ചുള്ള ഞങ്ങളുടെ ആശയം ഞങ്ങള്‍ അവരുമായി പങ്കുവെച്ചു. പിന്നീട് ‘പ്രാണപ്രതിഷ്ഠ’യില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. പലസ്തീന്‍ വിഷയത്തില്‍, എല്‍ഡിഎഫ് എന്തിനാണ് ഞങ്ങളെ അവരുടെ റാലിയിലേക്ക് ക്ഷണിച്ചതെന്ന് പോലും ഞങ്ങള്‍ക്ക് മനസ്സിലായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക