ട്രെയിൻ യാത്രക്കിടെ സ്ത്രീയുടെ മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്ത ഇന്ത്യൻ യുവാവിന് ശിക്ഷ വിധിച്ച്‌ ലണ്ടൻ കോടതി. മുകേഷ് ഷാ എന്ന ഇന്ത്യൻ വംശജനെയാണ് കോടതി ശിക്ഷിച്ചത്. അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കമ്ബാര്‍ട്ടുമെന്റില്‍ ഒറ്റക്ക് യാത്ര ചെയ്ത സ്ത്രീയുടെ മുന്നില്‍വെച്ചാണ് ഇയാള്‍ അശ്ലീലമായി പെരുമാറിയത്. വടക്കൻ ലണ്ടനിലെ വെംബ്ലിയിലാണ് 43കാരനായ മുകേഷ് ഷാ താമസം. ഒമ്ബത് മാസത്തെ തടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്.

ലണ്ടൻ ഇന്നര്‍ ക്രൗണ്‍ കോടതിയാണ് ഉത്തരവിട്ടത്. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും ഇയാളെക്കൊണ്ട് ഒപ്പിടുവിച്ചു. 2022 നവംബര്‍ 4ലാണ് സംഭവം. ഭയപ്പെടുത്തുന്നതും അസ്വസ്ഥമാക്കുന്നതുമായ സംഭവമായിരുന്നെന്നും ചിത്രം പകര്‍ത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിനും ധൈര്യം കാണിച്ച യുവതിയെ അഭിനന്ദിക്കുന്നതായി ബിടിപി ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ മാര്‍ക്ക് ലൂക്കര്‍ പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കാണുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവദിവസം രാത്രി 11.40 ഓടെയാണ് സഡ്‌ബറി ടൗണിനും ആക്‌ടണ്‍ ടൗണിനുമിടയില്‍ ആളൊഴിഞ്ഞ കമ്ബാര്‍ട്ട്മെന്റില്‍ യുവതി ഒറ്റയ്ക്ക് സഞ്ചരിക്കുമ്ബോള്‍ ഷാ ട്രെയിനില്‍ കയറിയതെന്ന് കോടതി പറഞ്ഞു. നിറയെ സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും യുവാവ് യുവതിയുടെ അഭിമുഖമായി ഇരുന്നു. പിന്നീട് ഇയാള്‍ സ്വകാര്യഭാഗങ്ങള്‍ പുറത്തിടുയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. യുവതി എതിര്‍ത്തെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് യുവതി ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക