പെരുമ്ബാവൂര്‍: ടൗണിനടുത്ത് വാടകക്കെട്ടിടത്തില്‍നിന്ന് അനാശാസ്യ പ്രവർത്തനത്തിന് ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്ന് സ്ത്രീകളാണ്. പിടിയിലായവരിൽ സ്ത്രീകളെ കൂടാതെ രണ്ടുപേർ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരും, മറ്റു രണ്ടു പേർ ഇടപാടുകാരും ആണ്. ഇടപാടുകാരിൽ നിന്നും മണിക്കൂർ കണക്കിനാണ് തുക ഈടാക്കിയിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എ.എം റോഡിലെ കടുവാളില്‍ അനാശ്യാസകേന്ദ്രം നടത്തിവന്ന മുടക്കുഴ ഇളമ്ബകശേരി നിഷാദ് (38), കീഴില്ലം പാമടംകോട്ടില് ശബരിബാല് (38), ഇടപാടുകാരായ ചേലാമറ്റം പാറപ്പുറം പോള്‍ (41), കാഞ്ഞൂര്‍ തട്ടാന്‍പടി കുറങ്ങാട്ടിപറമ്ബില് സജീവന് (48) എന്നിവരെയും മൂന്ന് സ്ത്രീകളെയുമാണ് പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പത്തുദിവസം മുമ്ബാണ് ഇവര്‍ കെട്ടിടം വാടകക്കെടുത്ത് അനാശ്യാസ കേന്ദ്രം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി ഇ.പി. റെജിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്.