പാരിസ്: മുന്‍ ലോക ഒന്നാം നമ്ബര്‍ താരവും പരിശീലകനുമായ ബോറിസ് ബെക്കറെ ജയിലില്‍ സന്ദര്‍ശിച്ചുവെന്നും ആ കാഴ്ച ഹൃദയം തകര്‍ക്കുന്നതാണെന്നും നൊവാക് ജോകോവിച്ച്. പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ശേഷം സ്വത്ത് മറച്ചുവെച്ചുവെന്ന കേസില്‍ ലണ്ടന്‍ കോടതി രണ്ടര വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു.
ശിക്ഷ അനുഭവിക്കുകയാണ് ജര്‍മന്‍ താരമായിരുന്ന ബെക്കര്‍. അദ്ദേഹം കരുത്തനും ആരോഗ്യവാനുമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ജോകോവിച്ച് പറഞ്ഞു. മൂന്നു വര്‍ഷം ജോകോവിച്ചിന്റെ പരിശീലകനായിരുന്നു ബേക്കര്‍. അടുത്ത വര്‍ഷം ആസ്‌ട്രേലിയന്‍ ഓപണിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും സെര്‍ബിയയുടെ ലോക ഒന്നാം നമ്ബര്‍ താരം വ്യക്തമാക്കി. വാക്സിന്‍ എടുക്കാത്തതുമൂലം ജോകോവിച്ചിന്റെ വിസ റദ്ദാക്കിയിരുന്നു ആസ്ട്രേലിയ.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group