ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് അഥവാ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിക്കുന്നത് ആഗോളതലത്തില്‍ ലക്ഷക്കണക്കിന് പേരുടെ ജോലി നഷ്ടമാകാൻ കാരണമാകുന്നെന്ന് റിപ്പോര്‍ട്ട്. ഐടി കമ്ബനികളില്‍ നിന്നാണ് കൂടുതല്‍പ്പേര്‍ക്കും ജോലി നഷ്ടമായിരുക്കുന്നത്. രണ്ട് വര്‍ഷത്തിനിടയില്‍ എഐ പകരംവച്ചത് 4.25 ലക്ഷം ഐടി ജീവനക്കാരെയാണ്. അതില്‍ തന്നെ 36000 പേര്‍ ഇന്ത്യയിലുമാണ്.

എഐ വന്നതോടെ ഈ വര്‍ഷം മെയ് വരെ മാത്രം ഇന്ത്യയില്‍ 4000 പേര്‍ക്കാണ് ജോലി നഷ്ടമായത്. സോഫ്റ്റ്‌വെയര്‍ കമ്ബനിയായ ‘അസാൻ’ ജീവനക്കാരുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ മനുഷ്യര്‍ നിലവില്‍ ചെയ്യുന്ന 29 ശതമാനം ഐടി ജോലികള്‍ എഐ ഉപയോഗിച്ച്‌ ചെയ്യാന്‍ സാധിക്കുമെന്ന് പറയുന്നു. എന്നാല്‍ ജീവനക്കാര്‍ക്ക് പകരം എഐ ഉപയോഗിക്കാതെ അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താൻ ഇത് ഉപയോഗിക്കാനാണ് കമ്ബനി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഐ ഉപയോഗിക്കുന്ന 750 കമ്ബനികളില്‍ ‘റെസ്യുമെ ബില്‍ഡേഴ്‌സ്’ വെബ്സൈറ്റ് നടത്തിയ സര്‍വ്വേ പ്രകാരം 37 ശതമാനം കമ്ബനി മേധാവികളും പറയുന്നത് ജീവനക്കാര്‍ക്ക് പകരം എഐ ഉപയോഗിക്കുന്നുവെന്നാണ്. അടുത്ത വര്‍ഷം കൂടുതല്‍പ്പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് 44 ശതമാനം കമ്ബനി മേധാവികള്‍ പ്രതികരിച്ചിട്ടുണ്ട്. എഐ സാങ്കേതിക വിദ്യ ജീവനക്കാരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനാണ് ഉപയോഗിക്കേണ്ടതെന്നും അതിന്റെ സാധ്യത തിരിച്ചറിയേണ്ടത് അത്യാവശ്യമാണ് എന്നുമാണ് വിലയിരുത്തല്‍.

ഐടി കമ്ബനികള്‍ മാത്രമല്ല ഫിനാൻഷ്യല്‍ കമ്ബനികളും എഐയിലേക്ക് തിരിയുന്നത് പിരിച്ചുവിടല്‍ രൂക്ഷമാക്കുന്നുണ്ട്. അടുത്തിടെ ഓണ്‍ലൈൻ ബാങ്കിങ് സ്ഥാപനമായ പേടിഎം 1000 പേരെ പറഞ്ഞുവിട്ടിരുന്നു. സമൂഹമാധ്യമ പ്ലാറ്റുഫോമുകള്‍, ഗെയിമിംഗ് കമ്ബനികള്‍ എജ്യുടെക് സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലും എഐ മനുഷ്യരെ പകരംവയ്ക്കുന്നത് കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് വഴിവയ്ക്കുമെന്നാണ് കണക്കാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക