തമിഴ് നടന്‍ വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ സിനിമയില്‍ അന്തരിച്ച മുതിര്‍ന്ന നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിനെ വീണ്ടും അഭിനയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് വിജയ്കാന്തിനെ വീണ്ടും അഭിനയിപ്പിക്കുന്നത്. വിജയകാന്തിന്റെ ഭാര്യ പ്രേമലത ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വിജയകാന്തിനെ എഐ സഹായത്തോടെ പുതിയ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ വെങ്കട്ട് വിജയകാന്ത് കുടുംബത്തിന്റെ അനുവാദം തേടിയെന്നും, പൊതുതെരഞ്ഞെടുപ്പിന് ശേഷം കുടുംബത്തെ നേരിട്ട് കാണണമെന്ന് വിജയ് ആഗ്രഹം പ്രകടിപ്പിച്ചതായും വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ നേതാവുമായ പ്രേമലത പറഞ്ഞു.’വിജയ്യോടും അച്ഛന്‍ എസ്‌എ ചന്ദ്രശേഖറിനോടും ക്യാപ്റ്റന് വലിയ ബഹുമാനവും വലിയ സ്‌നേഹവുമായിരുന്നു. അതുകൊണ്ടാണ് എസ്‌എ ചന്ദ്രശേഖറിനൊപ്പം 17 സിനിമകള്‍ അദ്ദേഹം ചെയ്തത്. ക്യാപ്റ്റന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ചിത്രത്തില്‍ അഭിനയിക്കുമായിരുന്നുവെന്നും പ്രേമലത പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കല്‍പ്പാത്തി എസ് അഘോരത്തിന്റെ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ‘ഗോട്ട്’ നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ ആദ്യ സിംഗിള്‍ ‘വിസില്‍ പോഡു’ ഗാനം അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മീനാക്ഷി ചൗധരി, പ്രഭുദേവ, പ്രശാന്ത്, സ്നേഹ, ലൈല, വൈഭവ്, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍ എന്നിവരടങ്ങുന്ന ഒരു താരനിരയാണ് ചിത്രത്തിലുള്ളത്. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ആണെന്ന് കരുതപ്പെടുന്ന ചിത്രം ഈ വര്‍ഷം സെപ്റ്റംബര്‍ 5 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക