ഝാര്‍ഖണ്ഡില്‍കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് 200 കോടി രൂപ. പണം എണ്ണുന്നതിനിടെ രണ്ട് കൗണ്ടിംഗ് മെഷീനുകള്‍ തകരാറിലായി. തുടര്‍ന്ന് 157 ബാഗുകള്‍ ഉപയോഗിച്ച്‌ ട്രക്കുകളിലേക്ക് പണം മാറ്റുകയായിരുന്നു.

ഒഡീഷ, ഝാര്‍ഖണ്ഡ്‌, ബംഗാള്‍ എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഒഡീഷയിലെ മദ്യനിര്‍മാണ കമ്ബനിയായ ബൗധ് ഡിസ്റ്റിലറിയിലും റെയ്ഡ് നടന്നു. ധീരജ് സാഹുവിന്റെ ഓഫീസ് അടക്കം 25 ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്. പല ബാങ്കുകളില്‍ പോലുമില്ലാത്തത്ര തുക പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി 290 കോടി പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണം എണ്ണിത്തീര്‍ക്കാൻ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. എണ്ണിത്തീര്‍ന്നാല്‍ മാത്രമേ കൃത്യമായ കണക്ക് പുറത്തുവരികയുള്ളൂ. കള്ളപ്പണം ഒളിപ്പിച്ച കൂടുതല്‍ കേന്ദ്രങ്ങളെ കുറിച്ച്‌ വിവരം ലഭിച്ചുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങളില്‍ നിന്ന് അപഹരിച്ച ഓരോ പൈസയും ജനങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങിയത്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണെന്ന് തുടക്കത്തില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, കള്ളപ്പണം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക