മുംബൈ: നീലച്ചിത്ര നിര്‍മാണത്തില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ വസതിയില്‍ റെയ്‌ഡ് . 70 അശ്ലീല വീഡിയോകളും സെര്‍വറുകളും ക്രൈംബ്രാഞ്ച് പിടികൂടി . കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്ബനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണിതെല്ലാം. ചോദ്യം ചെയ്യലില്‍ രാജ് കുന്ദ്ര കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്ന് പോലീസ് പറയുന്നു.

അതെ സമയം റെയ്‌ഡില്‍ പിടികൂടിയ വീഡിയോകള്‍ പോലീസ് ഫോറന്‍സിക് അനാലിസിസിന് അയക്കും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന്‍ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമുണ്ട്. നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് കിന്റിന്റെ സഹായത്തോടെയാണെന്ന ആരോപണവും പോലീസ് വ്യക്തമായി പരിശോധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോട്ട്‌ഷോട്ട്‌സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങാന്‍ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ആലോചിച്ചിരുന്നതായി വാട്ട്‌സ്‌ആപ്പ് ചാറ്റുകളില്‍ നിന്ന് സൂചന ലഭിച്ചെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു .മാധ് ഐലന്റെില്‍ ഫെബ്രുവരി 4 ന് പോലീസ് നടത്തിയ റെയ്ഡാണ് രാജ് കുന്ദ്രയിലേക്ക് വിരല്‍ ചൂണ്ടിയത്.

വിവസ്ത്രരായ രണ്ടു വ്യക്തികളും അഞ്ചോളം വരുന്ന സഹായികളും ചേര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നത് പോലീസ് കണ്ടെത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെ പോലീസ് അവിടെ നിന്ന് രക്ഷിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട് .അന്വേഷണത്തില്‍ കുന്ദ്രയുടെ പങ്ക് വ്യക്തമായെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു . തുടര്‍ന്നാണ് ജൂലൈ 19 ന് പോലീസ് അറസ്റ്റ് ഇയാളെ ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക