റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്റെ കൂലിപ്പടയാളികളായിരുന്ന വാഗ്നര്‍ ഗ്രൂപ്പിന്റെ തലവനും, പിന്നീട് പുട്ടിനെതിരെ സായുധ കലാപം നയിച്ച ആളുമായ യെവ്‌ജെനി പ്രിഗോഷിൻ കൊല്ലപ്പെട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, വാഗ്നര്‍ തലവൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഒരുകാലത്ത് റഷ്യൻ പ്രസിഡന്റിന്റെ വിശ്വസ്തനായിരുന്ന പ്രിഗോഷിനെ റഷ്യൻ പ്രസിഡന്റിന്റെ അറിവോടെ കൊലപ്പെടുത്തിയതാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. യെവ്‌ജെനി പ്രിഗോഷിന്റെ ജീവിതം പോലെ തന്നെ നിഗൂഢതകള്‍ നിറഞ്ഞതാകുകയാണ് അദ്ദേഹത്തിന്റെ മരണവും.

പ്രിഗോഷിനെ കുറിച്ച്‌ ഓരോ ദിവസവും പുറത്തുവരുന്നത് വിചിത്രമായ വെളിപ്പെടുത്തലുകളാണ്. ഇപ്പോഴിതാ, വാഗ്നര്‍ ഗ്രൂപ്പിന്റെ തലവൻ ലൈംഗികതയില്‍ അതീവ തത്പരനായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റഷ്യൻ മാധ്യമ പ്രവര്‍ത്തകനായ റോമൻ ഡോബ്രോഖോട്ടോവിന്റെ ഉടമസ്ഥതയിലുള്ള ഇൻസൈഡര്‍ എന്ന മാധ്യമമാണ് പ്രിഗോഷിന്റെ വിചിത്രമായ ലൈംഗിക ജീവിതത്തെ കുറിച്ച്‌ വെളിപ്പെടുത്തുന്നത്. റഷ്യയില്‍ നിന്നും നാടുകടത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകനാണ് റോമൻ ഡോബ്രോഖോട്ടോവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ പതിനെട്ടാം വയസ്സില്‍ പ്രിഗോഷിനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന് അവകാശപ്പെടുന്ന സ്ത്രീയുടെ വെളിപ്പെടുത്തലുകളാണ് ഇൻസൈഡര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘മാഷ’ എന്ന് വിളിപ്പേരുള്ള സ്ത്രീയാണ് പ്രിഗോഷിനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ലൈംഗികത സംബന്ധിച്ച്‌ വിചിത്രമായ ചില വിശ്വാസങ്ങളും പ്രിഗോഷിന് ഉണ്ടായിരുന്നെന്നും മാഷ വെളിപ്പെടുത്തുന്നു.സെക്സില്‍ അതീവ തല്‍പ്പരനായിരുന്ന പ്രിഗോഷിൻ കന്യകമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ നിത്യയൗവനം ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നു.

സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ സോളോ സോകോസ് ഹോട്ടലില്‍ പ്രിഗോഷിന് ലൈംഗികബന്ധത്തിലേര്‍പ്പെടാൻ വേണ്ടി പെണ്‍കുട്ടികളെ പാര്‍പ്പിക്കാൻ പ്രത്യേകം മുറികളുണ്ടായിരുന്നു. തനിക്കായി കൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ കന്യകമാരാണോ എന്നറിയാൻ പരിശോധന നടത്തുമായിരുന്നു എന്നും ഇൻസൈഡറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളുമായും കന്യകമാരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ പ്രിഗോഷിന് വളരെ ഇഷ്ടമായിരുന്നുവെന്നാണ് മാഷ വെളിപ്പെടുത്തുന്നത്. തനിക്ക് 18 വയസ്സുള്ളപ്പോള്‍, തന്റെ കന്യകാത്വം അക്കാലത്ത് 62 വയസ്സുള്ള പ്രിഗോഷിന് സമര്‍പ്പിച്ചു എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ഒരു തവണ പ്രിഗോഷിനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് തനിക്ക് 40,000 റുബിള്‍ പ്രതിഫലമായി ലഭിച്ചെന്നും യുവതി പറയുന്നു. കന്യകയായിരുന്നതിനാലാണ് ഇത്ര വലിയ തുക ലഭിച്ചതെന്നും തന്നെ പ്രിഗോഷിനിലേക്കെത്തിച്ച പിമ്ബിന് അതിലും കൂടുതല്‍ പണം ലഭിച്ചെന്നും യുവതി പറയുന്നു. 60,000 റൂബിളാണത്രെ മാഷയെ പ്രിഗോഷിന്റെ കിടപ്പറയിലെത്തിച്ചതിന് പിമ്ബിന് ലഭിച്ച പ്രതിഫലം.

വാഗ്‌നര്‍മേധാവി ചെറുപ്പക്കാരായ പെണ്‍കുട്ടികളുടെ ഒരു തന്റെ വിളിപ്പാടകലെ എപ്പോഴും സൂക്ഷിച്ചിരുന്നതായും യുവതി പറയുന്നു. ഒരു കാലത്ത് ‘പുട്ടിന്റെ ഷെഫ്’ എന്നറിയപ്പെട്ടിരുന്ന പ്രിഗോഷിന്റെ പല വിചിത്ര ശീലങ്ങളിലേക്കും മാഷ പറയുന്നുണ്ട്. 18 വയസ്സിനു മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുമായി അയാള്‍ക്ക് നിരോധന ഉറ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായിരുന്നു താല്‍പ്പര്യം. പെണ്‍കുട്ടികളുടെ യോനിയില്‍ നിന്നുള്ള സ്രവങ്ങള്‍ തന്റെ ‘ചൈതന്യം’ വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി മാഷ പറയുന്നു.

ശാരീരിക ബന്ധത്തിലേര്‍പ്പെടാൻ തയ്യാറാകുന്ന കന്യകമാര്‍ക്ക് ധാരാളം പണം ലഭിക്കുമെന്നും യുവതി വെളിപ്പെടുത്തുന്നു. അയാള്‍ പണം ഒരു കസേരയില്‍ വെച്ചിരിക്കുന്നു. അത് 100,000 (റൂബിള്‍) ആയിരുന്നു. എനിക്ക് 40,000 റൂബിള്‍ എടുക്കാം. 60,000 പിമ്ബിനുള്ളതായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്‌, പ്രിഗോഷിൻ ഉപയോഗിക്കാനും തുടര്‍ന്ന് ‘എറിഞ്ഞുകളയപ്പെടാനും’ തയ്യാറായ നിരവധി യുവതികളില്‍ ഒരാള്‍ മാത്രമാണ് മാഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക