കൊച്ചി: മലയാള സിനിമാ മേഖലയില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് അതിജീവിത. റൂമിലേക്ക് വിളിച്ച്‌ വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ നേരിട്ടറിയാമെന്നും ആണും പെണ്ണും ലൈംഗികമായി ചിലരാല്‍ ദുരുപയോഗിക്കപ്പെടുന്നുണ്ടെന്നും റെപ്യൂട്ടേഷന്‍ ഭയന്നാണ് പലരും തുറന്നുപറയാത്തതെന്നും ടന്‍ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ അതിജീവിത പറഞ്ഞു.

ഒരു അഭിമുഖത്തിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. മലയാള സിനിമയില്‍ ഒരുപാട് നല്ല മനുഷ്യരുണ്ടെന്നും ചൂഷണം ചെയ്യുന്നവരാണ് ഈ ഇന്‍ഡസ്ട്രിയെ മോശമാക്കുന്നതെന്നും ഇവര്‍ തുറന്നു കാട്ടപ്പെടണമെന്നും അതിജീവിത പറഞ്ഞു. ദുബൈയില്‍ വെച്ച്‌ വിജയ് ബാബു ഒരു സുഹൃത്ത് വഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അതിജീവിത നടത്തിയിട്ടുണ്ട്. തനിക്ക് പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നുവെന്നും എന്നാല്‍ ആ പാതയല്ല തെരഞ്ഞെടുത്തതെന്നും ആ ആര്‍ജ്ജവമുള്ള തീരുമാനത്തിനാണ് ഈ കല്ലേറുകളെല്ലാം വാങ്ങുന്നതെന്നും നടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതി കൊടുക്കരുതെന്ന് പറഞ്ഞ് വിജയ് ബാബു കെഞ്ചിയിരുന്നതായും അവര്‍ വെളിപ്പെടുത്തി. ‘ഞാനെന്ത് ഡീലിനും റെഡിയാണ്, നീ എന്നോടു പറ എന്നും അയാള്‍ പറഞ്ഞിരുന്നു. എന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യം? നീ എന്നോട് ചെയ്തതിന് നീ അര്‍ഹിക്കുന്നത് നിനക്ക് ലഭിക്കും എന്ന് പറഞ്ഞാണ് ആ വാട്സാപ്പ് സംഭാഷണം ഞാന്‍ അവസാനിപ്പിക്കുന്നത്. ഞാന്‍ ഇയാളില്‍നിന്ന് കാശ് വാങ്ങിച്ചെന്നും കാശ് ചോദിച്ചെന്നുമാണ് ഇയാള്‍ പരാതി പറയുന്നത്. അങ്ങനെ ഞാന്‍ കാശ് ചോദിച്ചതിന്റെയോ മറ്റോ എന്തെങ്കിലും സ്‌ക്രീന്‍ ഷോട്ടുണ്ടെങ്കില്‍ ഞാന്‍ സമ്മതിച്ചു തരാം.’

വിജയ് ബാബുവിന്‍റെ സിനിമയില്‍ അഭിനയിച്ചതിന് ഇരുപതിനായിരം രൂപ മാത്രമാണ് പ്രതിഫലം തന്നതെന്നും അതിജീവിത പറഞ്ഞു. ഇതാണ് ലക്ഷങ്ങളുടെ ഇടപാടായി പറയുന്നത്. അതു തന്നിട്ടുണ്ടെങ്കില്‍ കാണിക്കട്ടെ. സമ്മതിക്കാം. അയാള്‍ ലൈവില്‍ പറഞ്ഞതൊക്കെ ഓര്‍മയുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു. കാശുള്ള തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന ഭാവമാണ് വിജയ് ബാബുവിന് ഉണ്ടായിരുന്നത് എന്നും അതിജീവിത പറഞ്ഞു.

ഒരു ഓഫറിനും താന്‍ ചൂഷണം ചെയ്യപ്പെട്ടെന്ന വാസ്തവം ഇല്ലാതാക്കാന്‍ പറ്റില്ലെന്ന് അതിജീവിത

കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നടന്‍ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ നടിയുടെ വെളിപ്പെടുത്തല്‍. ഒരു ഓഫറിനും താന്‍ ചൂഷണം ചെയ്യപ്പെട്ടെന്ന വാസ്തവം ഇല്ലാതാക്കാന്‍ പറ്റില്ലെന്നും അവര്‍ പ്രതികരിച്ചു. എന്റെ കയ്യിലുള്ള ഈ തെളിവെല്ലാം വെച്ച്‌ ഏത് രീതിയിലും ബ്ലാക്ക് മെയില്‍ ചെയ്ത് എനിക്ക് കാശ് തട്ടാമായിരുന്നു അതാഗ്രഹിക്കുന്ന ഒരാളായിരുന്നെങ്കില്‍ എന്നും നടി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ഡോട് കോമാണ് അതിജീവിതയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്.

‘എനിക്ക് സിനിമ പോയാലും കുഴപ്പമില്ല, എന്നെ ചൂഷണം ചെയ്ത ഒരാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നതായിരുന്നു എന്റെ തീരുമാനം. ഒരു പൈസയ്ക്കും ഓഫറിനും ഞാന്‍ ചൂഷണം ചെയ്യപ്പെട്ടെന്ന വാസ്തവം ഇല്ലാതാക്കാന്‍ പറ്റില്ല. പരാതി കൊടുക്കണമെന്ന തീര്‍ച്ച എന്റേത് മാത്രമാണ്. ഏത് പ്രത്യാഘാതവും നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. എന്റെ ചുറ്റിലുമുള്ളവര്‍ എന്ത് വിചാരിക്കുന്നു എന്നതായിരുന്നില്ല എന്റെ പ്രശ്‌നം. എന്നെ കുറിച്ച്‌ ഞാന്‍ എന്ത് ചിന്തിക്കുന്നു എന്നതിനാണ് ഞാന്‍ കൂടുതലും വിലകല്‍പിക്കുന്നത്. അതാണ് പരാതിയിലേക്ക് നയിച്ചത്.’ – അവര്‍ പറഞ്ഞു.

പരാതി കൊടുക്കരുതെന്ന് പറഞ്ഞ് വിജയ് ബാബു കെഞ്ചിയതായും അവര്‍ വെളിപ്പെടുത്തി. ‘ഞാനെന്ത് ഡീലിനും റെഡിയാണ്, നീ എന്നോടു പറ എന്നും അയാള്‍ പറഞ്ഞിരുന്നു. എന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യം? നീ എന്നോട് ചെയ്തതിന് നീ അര്‍ഹിക്കുന്നത് നിനക്ക് ലഭിക്കും എന്ന് പറഞ്ഞാണ് ആ വാട്സാപ്പ് സംഭാഷണം ഞാന്‍ അവസാനിപ്പിക്കുന്നത്. ഞാന്‍ ഇയാളില്‍നിന്ന് കാശ് വാങ്ങിച്ചെന്നും കാശ് ചോദിച്ചെന്നുമാണ് ഇയാള്‍ പരാതി പറയുന്നത്. അങ്ങനെ ഞാന്‍ കാശ് ചോദിച്ചതിന്റെയോ മറ്റോ എന്തെങ്കിലും സ്‌ക്രീന്‍ ഷോട്ടുണ്ടെങ്കില്‍ ഞാന്‍ സമ്മതിച്ചു തരാം.’

വിജയ് ബാബുവിന്റെ സിനിമയില്‍ അഭിനയിച്ചതിന് ഇരുപതിനായിരം രൂപ മാത്രമാണ് പ്രതിഫലം തന്നതെന്നും അതിജീവിത പറഞ്ഞു. ഇതാണ് ലക്ഷങ്ങളുടെ ഇടപാടായി പറയുന്നത്. അതു തന്നിട്ടുണ്ടെങ്കില്‍ കാണിക്കട്ടെ. സമ്മതിക്കാം. അയാള്‍ ലൈവില്‍ പറഞ്ഞതൊക്കെ ഓര്‍മയുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു.

കാശുള്ള തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന ഭാവമാണ് വിജയ് ബാബുവിന് ഉണ്ടായിരുന്നത് എന്നും അതിജീവിത പറഞ്ഞു.

‘ലൈവില്‍ നല്‍കിയ മീശ പിരിച്ചുള്ള ഭീഷണിയാണ് ഇയാളെന്നോട് ഫോണ്‍ വിളിച്ചും തന്നുകൊണ്ടിരുന്നത്. നിങ്ങളെല്ലാം സാധാരണക്കാരാണ്, ഇത്രയധികം കാശുള്ള എന്നെ നിങ്ങള്‍ക്കൊന്നും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്ന ഒരു ഭാവമായിരുന്നു അയാള്‍ എന്നോട് വെച്ചു പുലര്‍ത്തിയത്. എന്റെ കയ്യിലുള്ള ഈ തെളിവെല്ലാം വെച്ച്‌ ഏത് രീതിയിലും ബ്ലാക്ക് മെയില്‍ ചെയ്ത് എനിക്ക് കാശ് തട്ടാമായിരുന്നു അതാഗ്രഹിക്കുന്ന ഒരാളായിരുന്നെങ്കില്‍. എന്റെ ചേച്ചിയെ വിളിച്ച്‌ സൂയിസൈഡ് ചെയ്യുമെന്നെല്ലാം പറഞ്ഞ് അയാള്‍ വിളിച്ചിട്ടുണ്ട്. അതിന്റെ എല്ലാ റെക്കോഡിങ്ങും എന്റെ കയ്യിലുണ്ട്. ഇന്ന് വരെ അതൊന്നും പൊതുമധ്യത്തിലേക്ക് ഞാന്‍ വലിച്ചിഴച്ചിട്ടില്ല. കാരണം ഞാന്‍ അയാളെപ്പോലൊരാളല്ല.’

പേര് പറഞ്ഞെങ്കില്‍ അതൊരാണിന്റെ വാശിയായി വ്യാഖ്യാനിച്ചൂടെ’; നടി മല്ലിക സുകുമാര​ന്റെ പ്രതികരണം ചര്‍ച്ചയാകുന്നു..

കൊച്ചി: വിജയ് ബാബു കേസില്‍ പ്രതികരണവുമായി നടി മല്ലിക സുകുമാരന്‍. അവസരം വേണം കിട്ടിയില്ലേങ്കില്‍ മീ ടു എന്ന് പറയുന്ന നിലപാടിനോട് താന്‍ എതിരാണെന്ന് താരം അഭിപ്രായപ്പെട്ടു. വിജയ് ബാബു പെണ്‍കുട്ടിയുടെ പേര് വന്ന് ചാനലില്‍ പറഞ്ഞെങ്കില്‍ അതൊരാണിന്റെ വാശിയാകാം എന്ന് വ്യാഖ്യാനിച്ചൂടേയെന്നും മല്ലിക ചോദിച്ചു.

വിജയ് ബാബു കേസില്‍ താര സംഘടനയില്‍ നിന്ന് രാജിവെച്ചവര്‍ അനാവശ്യ തിടുക്കം കാണിച്ചു. നേരത്തേ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതമായ നടനില്‍ നിന്നും വിശദീകരണം ചോദിക്കാന്‍ പോലും ആവശ്യപ്പെടാത്ത നടിമാരാണ് രാജിവെച്ചതെന്നും മല്ലിക വിമര്‍ശിച്ചു. ഒരു അഭിമുഖത്തിലാണ് താരം ത​ന്റെ നിലപാട് വ്യക്തമാക്കിയത്.

മല്ലിക സുകുമാര​ന്റെ വാക്കുകള്‍ ഇങ്ങനെ:

ഒരിടത്ത് പോകുമ്ബോ ദുരനുഭവം ഉണ്ടായി. അപ്പോള്‍ അടുത്ത തവണ അവിടേക്ക് പോകുമ്ബോള്‍ ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും കൂടെ കൂട്ടണം. ആള് ശരിയല്ലെന്ന് മനസിലായിട്ടും അവിടെ വീണ്ടും തനിച്ച്‌ പോകാന്‍ നില്‍ക്കരുത്. അപ്പോഴാണ് നമ്മുക്ക് ചീത്ത പേര് ഉണ്ടാകുന്നത്. എന്റെ കുഞ്ഞ് എവിടെ പോകുന്നു ആരാ അവളെ കൊണ്ടുപോകുന്നത് എന്നൊക്കെ നിര്‍ബന്ധമായും നോക്കണം. അതുപോലെ തന്നെയാണ് സിനിമയിലെ കാര്യവും.

വിജയ് ബാബു കേസില്‍ ആ പെണ്‍കുട്ടി പറഞ്ഞത് ഒരു മാസത്തോളം തന്നെ ദ്രോഹിച്ചുവെന്നാണ്. അച്ഛനും അമ്മയും ഒക്കെയുള്ള കുട്ടിയാണ്. ഒരിക്കല്‍ ദുരനുഭവം ഉണ്ടായാല്‍ പിന്നെ ആരുമില്ലാതെ പോകുന്നത് ശരിയായ കാര്യമാണോ? പ്രണയം തോന്നിയതാണോ അല്ലെങ്കില്‍ നല്ല നായികയായി വളര്‍ത്തിക്കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചിട്ടാണോ അറിയില്ല, അത്തരത്തിലൊരു ആഗ്രഹം നടക്കുമെന്ന് കരുതിയിട്ടാകാം അബദ്ധത്തിലേക്ക് ചെന്ന് വീണിട്ടുണ്ടാകുക.

ഒരു മാസം ഇത്തരത്തില്‍ പീഡനം നേരിടേണ്ടി വന്നുവെന്നാണ് പറയുന്നത്. ഇതേ സമയത്തുള്ള ആ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒന്നും തന്നെ ഇങ്ങനെയൊരാള്‍ ഇത്ര നികൃഷ്ടമായ രീതിയില്‍ പെരുമാറുന്നതോ ഒന്നും പറയുന്നില്ല. എന്തുകൊണ്ടാണ് ഇതെല്ലാം പറയാന്‍ മടിക്കുന്നത്. പ്രേമം തോന്നിയെന്ന് കരുതി ഒരുത്തന്‍ ചവിട്ടി കൊല്ലാന്‍ നോക്കുന്നത് വരെ മിണ്ടാതിരിക്കുവോ?

അവസരം വേണോ അഭിമാനം വേണോ? അവസരം വേണം കിട്ടിയില്ലേങ്കില്‍ മീ ടു എന്ന് പറയുന്ന ആറ്റിറ്റ്യൂഡിനെ ആണ് ഞാന്‍ എതിര്‍ത്തത്. ഒറ്റയ്ക്ക് പോയെങ്കിലേ ആഗ്രഹം നടത്താന്‍ പറ്റുകയുള്ളോ? വിജയ് ബാബുവിനെ കുറിച്ച്‌ തനിക്ക് കൂടുതല്‍ ആയി അറിയില്ല. വിജയ് ബാബു പെണ്‍കുട്ടിയുടെ പേര് വന്ന് ചാനലില്‍ പറഞ്ഞെങ്കില്‍ അതൊരാണിന്റെ വാശിയാകാം എന്ന് വ്യാഖ്യാനിച്ചൂടെ. അയാള്‍ ശരിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോക്രിത്തരമാണ്

പ്രണയം കൊണ്ടാകാം, ആഗ്രഹം കൊണ്ടാകാം , നായിക ആകാനുള്ള തിടുക്കം കൊണ്ടാകാം എന്നൊക്കെ പറയുമ്ബോള്‍ അപ്പുറത്ത് ഇരിക്കുന്നത് ചോരതിളപ്പുള്ള ചെറുപ്പക്കാരനാണ്. അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമൊക്കെയുള്ള ആളെ പറയുമ്ബോള്‍ അവനും പത്തിരട്ടി വാശി ഉണ്ടാകും. അപ്പോള്‍ അങ്ങനെ നീ ഷൈന്‍ ചെയ്യേണ്ട നീ ആരാണെന്ന് ജനം അറിയട്ടേയെന്ന് അയാളും കരുതിക്കാണാം.

വിജയ് ബാബു കേസില്‍ പെണ്‍കുട്ടിയ്ക്കൊപ്പം താരസംഘടനയായ അമ്മ നിന്നില്ലെന്ന് ആരോപിച്ച്‌ രാജിവെച്ചവരൊക്കെ നേരത്തേ നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ വിശദീകരണ യോഗത്തില്‍ മാധ്യമങ്ങളുമായി കശപിശ കഴിഞ്ഞപ്പോള്‍ ആ നടന്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ കണ്ടതാണ്. അന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനില്‍ നിന്നും വിശദീകരണം ചോദിക്കണമെന്ന് ഈ പറയുന്ന നടിമാര്‍ എന്തുകൊണ്ടാണ് ചോദിക്കാതിരുന്നത്. ആ കാര്യത്തിലാണ് ഡബ്ല്യുസിസിക്ക് നേട്ടം.

അക്കാര്യത്തില്‍ ഡബ്ല്യുസിസിയോട് ബഹുമാനം ഉണ്ട്. അവര്‍ എടുത്ത നിലപാടില്‍ നിന്നും അവര്‍ ഒട്ടും പിന്നോട്ട് പോകാറില്ല. ശക്തമായി തന്നെ അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഒരാളുടെ കാര്യത്തില്‍ മാത്രമല്ല എല്ലാവരുടെ കാര്യത്തിലും സംഘടനയുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകണം.

എന്തിനാണ് വിജയ് ബാബു കേസില്‍ നടിമാര്‍ രാജിവെച്ച്‌ ഇറങ്ങി പോയത്. അളവില്‍ കൂടുതലാണ് നടിമാര്‍ പ്രതികരിച്ചത്. വിജയ് ബാബു അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഔദ്യോഗിക പാനലിന്റെ എതിര്‍ത്ത് നിന്നയാളാണ് വിജയ് ബാബു. അതിന്റെ വൈരാഗ്യം അയാളോട് ഉണ്ടായിരുന്നുവെന്നും എന്ന് പലരും വിളിച്ച്‌ തന്നോട് പറഞ്ഞിരുന്നു’, മല്ലിക സുകുമാരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക