കൊച്ചിയില്‍ രേഷ്മയെ പുരുഷ സുഹൃത്ത് ആയ നൗഷിദ് ക്രൂരമായി കുത്തിക്കൊാലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ശേഷമെന്ന് പൊലീസ് വ്യക്തമാക്കി. പീഡനത്തിൻ്റെ ദൃശ്യങ്ങള്‍ നൗഷിദ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

യുവതി ദുര്‍മന്ത്രവാദം നടത്തിയെന്നും മന്ത്രവാദത്തിലൂടെ തന്നെ കൊലപ്പെടുത്തുമെന്നും നൗഷീദ് കരുതിയിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇതെല്ലാം പറഞ്ഞായിരുന്നു നൗഷിദ് രേഷ്മയെ മാനസികമായി പീഡിപ്പിച്ചത്. അതിനിടയില്‍ ശാരീരിക പീഡനങ്ങളുമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാനസിക- ശാരീരിക പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാന്‍ നൗഷീദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ, നൗഷീദ് കൈയില്‍ കരുതിയ കത്തിയെടുത്ത് രേഷ്മയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ കഴുത്തിന് പിന്നില്‍ കുത്തേറ്റ രേഷ്മ സംഭവസ്ഥലത്ത് വച്ച്‌ മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പകമൂലമാണ് രേഷ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു നൗഷീദ് ആദ്യം പൊലീസില്‍ മൊഴി നല്‍കിയത്. തന്റെ ശാരീരികസ്ഥിതിയെ കുറിച്ച്‌ സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞുവെന്നും നൗഷിദ് മൊഴി നല്‍കി. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നായിരുന്നു നൗഷീദ് പറയുന്നത് മൊഴി. സമുഹമാധ്യമം വഴി അടപ്പത്തിലായവരാണ് രേഷ്മയും നൗഷിദും. നൗഷിദിനെ കാണാനാണ് രേഷ്മ ഹോട്ടലില്‍ എത്തിയതെന്നാണ് വിവരം. ഇരുവരും തമ്മില്‍ സംസാരിക്കുകയും സംസാരത്തിനിടയില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നന്ന് നൗഷിദ് രേഷ്മയെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരങ്ങള്‍.

അതേസമയം, വാക്കുതര്‍ക്കമുണ്ടാകാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. നൗഷിദിനെ കൂടുതല്‍ ചോദം ചെയ്യലിന് വിധേയനാക്കിയാല്‍ മാത്രമേ ഇക്കാര്യങ്ങളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു എന്നും പൊലീസ് അറിയിച്ചു. നൗഷിദ് ജോലി ചെയ്യുന്നത് കലൂര്‍ പൊറ്റക്കുഴി മസ്ജിദ് ലെയ്‌നിലെ കൈപ്പിള്ളി റെസിഡൻസി ഓയോ ഹോട്ടലിലാണ്. കൊലപാതകം നടന്നതും ഈ ഹോട്ടലില്‍ വച്ചാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക