തിരുവനന്തപുരത്ത് പൂവച്ചലില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥി ആദിശേഖര്‍ കാറിടിച്ച്‌ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് തളിഞ്ഞു. കുട്ടിയുടെ അകന്ന ബന്ധുവായ നാലാഞ്ചിറ സ്വദേശി പ്രിയരജ്ഞന്‍ എന്ന യുവാവാണ് വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച്‌ കൊന്നതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വെളിവായി. കുട്ടിയെ മനഃപൂര്‍വ്വം കാറിടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് സി.സി.ടി.വിയില്‍ പതിഞ്ഞത്. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനാണ് മരിച്ച ആദിശേഖര്‍.

ഓഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡില്‍ അപകമുണ്ടായത്. ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്ബോള്‍ മനപ്പൂര്‍വം ഇടിച്ച്‌ വീഴ്ത്തിയതാണെന്ന് വ്യക്തമാകുന്നുണ്ട്. അപകടത്തിന് 15 മിനിറ്റ് മുന്‍പ് പ്രിയരജ്ഞന്‍ സംഭവസ്ഥലത്തെത്തി കാറില്‍ കാത്തിരുന്നു. സൈക്കിളുമായി ആദിശേഖര്‍ റോഡിലെത്തിയെന്ന് ഉറപ്പായ ശേഷം കാര്‍ മുന്നോട്ടെടുത്ത് ദേഹത്തൂടെ കയറ്റിയിറക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറച്ച്‌ ദൂരം ഓടിച്ചുപോയ ശേഷം പ്രിയരജ്ഞന്‍ കാറില്‍ നിന്നറിങ്ങി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കുകയും അറിയാതെ പറ്റിയ അപകടം എന്ന് പറഞ്ഞു കരയുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. പൊലീസ് ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ അപകടം നടന്ന് പത്ത് ദിവസമായതിനാല്‍ പ്രിയരജ്ഞന്‍ വിദേശത്തേക്ക് കടന്നതായാണ് സംശയിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക