പെരുമ്ബാവൂര്‍: പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ട്രാൻസ്ജെൻഡര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാരന്‍റെ കൈവിരല്‍ ഒരാള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. സ്റ്റേഷൻ പി.ആര്‍.ഒ എം.എസ്. സനലിന്റെ കൈവിരലിനാണ് പരിക്കേറ്റത്.
സംഭവത്തില്‍ റിങ്കി, ഇര്‍ഫാൻ എന്നിവരെ പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും, പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്.
പെരുമ്പാവൂർ സ്റ്റേഷനിൽ ട്രാൻസ്ജൻ്റർമാർ തമ്മിൽ അടി.പോലീസുകാർക്ക് പരിക്ക്. PR0 MS സനലിൻ്റെ കൈക്ക് കടിയേറ്റു
Posted by KL 40 News on Thursday, 17 August 2023
കുട്ടമശേരിയിലും, മുടിക്കലിലും താമസിക്കുന്ന ട്രാൻസ്ജെൻഡര്‍മാരാണ് പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രശ്നം സ്റ്റേഷന് പുറത്ത് പരിഹരിക്കുന്നതിന് ശ്രമം നടത്തുന്നതിനിടെയാണ് ഇവര്‍ അക്രമാസക്തരായത്. പിന്നീട് വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.