കാണാതായി ഒരു മാസത്തിന് ശേഷം യുവതിയുടെ മൃതദേഹം കണ്ടെത്തി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത കാമുകന്റെ മരണക്കുറിപ്പില്‍ നിന്നാണ് യുവതി കൊല്ലപ്പെട്ടുവെന്നും മൃതദേഹം എവിടെയാണെന്നും പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞത്. മഹാരാഷ്ട്രയിലെ നവി മുംബയിലാണ് പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് കൊലപാതകവും ആത്മഹത്യയും നടന്നത്.

19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി വൈഷ്ണവിയെ 2023 ഡിസംബര്‍ 12 മുതല്‍ കാണാനില്ലായിരുന്നു. രാവിലെ കോളേജിലേക്ക് പോയ യുവതി മടങ്ങി വന്നില്ല. 24കാരനായ ഇവരുടെ കാമുകന്‍ വൈഭവിന്റെ ആത്മഹത്യാക്കുറിപ്പാണ് ഒരു മാസത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മകള്‍ കോളേജില്‍ നിന്ന് മടങ്ങിവരാതിരുന്നപ്പോള്‍ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേ ദിവസം തന്നെ റെയില്‍വേ ട്രാക്കില്‍ നിന്ന് വൈഭവിന്റെ മൃതദേഹം പൊലീസിന് ലഭിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ ചാടി വൈഭവ് ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും വൈഷ്ണവിയെ സംബന്ധിച്ച്‌ ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘം വൈഭവിന്റെ ആത്മഹത്യ അന്വേഷിക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന് വൈഭവിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് അതില്‍ നിന്ന് വൈഷ്ണവി താനുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചുവെന്നും അവളെ കൊല്ലുമെന്നുമുള്ള യുവാവിന്റെ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. അതോടൊപ്പം എല്‍01 – 501 എന്ന ഒരു കോഡും പൊലീസിന് ലഭിച്ചു. ഇത് വനം വകുപ്പ് ഖര്‍ഗാര്‍ ഹില്‍സിലെ മരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സീരിയല്‍ നമ്ബറാണെന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ നടത്തിയ പരിശോധനയില്‍ വൈഭവിന്റേയും വൈഷ്ണവിയുടേയും ഒരുമിച്ചുള്ള ദൃശ്യങ്ങല്‍ പൊലീസിന് ലഭിക്കുകയും ചെയ്തു. മൊബൈലില്‍ നിന്ന് ലഭിച്ച കോഡ് ഉള്ള മരത്തിന് കീഴിലാണ് വൈഷ്ണവിയുടെ മൃതദേഹം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മറവ് ചെയ്തതെന്നും പൊലീസ് കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക