നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും സുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതുമായി ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭര്‍ത്താവ് അയാളുടെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ എന്നിവര്‍ ഉള്‍പ്പെടെ ഒൻപതു പേരെ നോയിഡ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂണ്‍ 23ന് ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി രംഗത്തു വന്നതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18നാണ് ഭര്‍ത്താവ് തന്നെ സെക്ടര്‍ 75ലെ ഒരു വീട്ടില്‍ പാര്‍ട്ടിക്കായി കൊണ്ടുപോയതെന്ന് യുവതി പരാതിയില്‍ പറയുന്നു. അവിടെ ഭര്‍ത്താവിന്റെ സുഹൃത്തും അയാളുടെ ഭാര്യയുമുണ്ടായിരുന്നു. മദ്യപിക്കാനും സുഹൃത്തിനൊപ്പം കിടക്ക പങ്കിടാനും ഭര്‍ത്താവ് അവിടെവച്ച് നിര്‍ബന്ധിച്ചതായാണ് പരാതി. താൻ സമ്മതിച്ചാല്‍ സുഹൃത്തിന്റെ ഭാര്യ തന്റെ ഭര്‍ത്താവിനൊപ്പവും ലൈംഗികബന്ധത്തിന് സമ്മതിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞതായി ഇവര്‍ പരാതിപ്പെട്ടു. ഇതിന് വിസ്സമ്മതിച്ചപ്പോള്‍ തന്നെ ഒഴിവാക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായ യുവതി മുറാദാബാദില്‍നിന്നുള്ള യുവാവിനെ വിവാഹം ചെയ്ത് നോയിഡ സെക്ടര്‍ 137ലാണ് താമസം. യുവാവിന്റെ മാതാപിതാക്കളും ഇവര്‍ക്കൊപ്പമുണ്ട്. വിവാഹത്തിനു പിന്നാലെ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും തനിക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതി പറഞ്ഞു. താൻ എപ്പോള്‍ ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നു പോലും തീരുമാനിക്കുന്നതു ഭര്‍തൃമാതാവാണെന്നും അവര്‍ ആരോപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒമ്ബത് പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.