കൊടുങ്ങല്ലൂര്‍: രണ്ട് കെ.എസ്.ഇ.ബി ജീവനക്കാരെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതിന്‍റെ തൊട്ടടുത്ത ദിവസം വൈദ്യുതി കാലിന് മുകളില്‍ തകരാറ് തീര്‍ക്കുകയായിരുന്ന ലൈന്‍മാനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ചു. കല്ലേറില്‍ തലക്ക് മുറിവേറ്റ് രക്തം വാര്‍ന്ന് താഴേക്ക് ഊര്‍ന്നിറങ്ങിയ ലൈന്‍മാന്‍ നിലത്ത് വീണതിനെ തുടര്‍ന്ന് കൈക്ക് പരിക്കേറ്റു.

കെ.എസ്.ഇ.ബി എസ്.എന്‍ പുരം സെക്ഷനിലെ ലൈന്‍മാനായ ആലപ്പുഴ അമ്ബലപ്പുഴ കാട്ടൂക്കാരന്‍ ഓമനകുട്ടനാണ് (48) അക്രമത്തിനിരയായത്. പരിക്കേറ്റ ഓമനകുട്ടനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെ എസ്.എന്‍ പുരം ഇരുപത്തിയഞ്ചാം കല്ലിന് പടിഞ്ഞാറ് വശമാണ് സംഭവം. ഭരതന്‍ എന്നയാളാണ് അസഭ്യം പറഞ്ഞ് കല്ലെറിഞ്ഞതെന്ന് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്.എന്‍ പുരം സെക്ഷന്‍ കീഴില്‍ ജോലിചെയ്യുന്ന സി.ഐ.ടി.യു യൂനിയന്‍ അംഗങ്ങളായ രണ്ടുപേര്‍ക്ക് നേരേയാണ് ബുധനാഴ്ച കൈയേറ്റമുണ്ടായത്. ഓമനക്കുട്ടനും സി.ഐ.ടി.യു യൂനിയന്‍ അംഗമാണ്. നേരത്തേ ആക്രമിച്ച കേസില്‍ പ്രതിയായയാളെ പൊലീസ് പിടികൂടുന്നില്ലെന്ന പ്രതിഷേധം നിലനില്‍ക്കുന്നതിടെയാണ് വീണ്ടും അക്രമം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക