മംഗളൂരുവില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് സമ്ബന്നയുവതികളെ വിവാഹം ചെയ്ത് പറ്റിച്ചായാല്‍ പിടിയില്‍. ബംഗളൂരു ബാണശങ്കര സ്വദേശി കെ.ബി മഹേഷിനെയാണ് കുവെമ്ബുനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി യുവതികളെ കബളിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. ബെംഗളൂരുവില്‍ സോഫ്ട്‍വെയര്‍ എൻജിനീയറായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.

താൻ എല്ലുരോഗ വിദഗ്ധനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവതിയെ ഇയാള്‍ വിവാഹം ചെയ്തത്. മൈസുരുവുല്‍ വലിയ വീടുണ്ടെന്നും എല്ലാം യുവതിയെ പറന്നുവിശ്വസിപ്പിച്ച ശേഷം ചാമുണ്ഡി ഹില്‍സില്‍ പോയി നിശ്ചയം നടത്തി. ജനുവരി 28ന് വിവാഹിതരാകുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ യുവതിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേസമയത്താണ് ദിവ്യ എന്ന യുവതി താൻ മഹേഷിന്റെ ഇരയാണെന്ന് അറിയിച്ചുകൊണ്ട് യുവതിയെ സമീപിക്കുന്നത്. ഇതോടെ ചതി മനസ്സിലായ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ശാദി.കോം, ഡോക്ടേര്‍സ്മാട്രിമൊണി.കോം എന്നീ വെബ്‌സൈറ്റുകളിലൂടെയാണ് ഇയാള്‍ യുവതികളെ പറ്റിച്ചത്. സമ്ബന്ന വീടുകളിലെ യുവതികള്‍ ആയിരുന്നു വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മഹേഷിന്റെ ഇരകള്‍. ഇരകളായ സ്ത്രീകളുടെ ജീവിതാവസ്ഥയെയായിരുന്നു ഇയാള്‍ മുതലെടുത്തിരുന്നത്. വിധവകള്‍, വിവാഹം വയ്ക്കുന്നവര്‍ തുടങ്ങിയവരായിരുന്നു ഇയാളുടെ ചതിവലയില്‍ പെട്ട സ്ത്രീകളില്‍ അധികവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക