രാജ്യത്തെ തക്കാളി വില സെഞ്ച്വറി അടിച്ചതിന്റെ കാരണം തേടിപ്പോയാല്‍ നമ്മളെത്തുക കര്‍ണാടകയിലെ കോലാറിലാണ്. എന്താണ് തക്കാളി വിലക്കയറ്റവും കോലാറും തമ്മിലുള്ള ബന്ധം? തക്കാളി വില കുതിച്ചുയരുന്നത് കാണുന്ന ഉപഭോക്താക്കള്‍ നെടുവീര്‍പ്പിടുമ്ബോള്‍ സന്തോഷിക്കുകയാണോ കര്‍ഷകര്‍? എന്താണ് നമ്മുടെ ആഭ്യന്തര തക്കാളിച്ചന്തയില്‍ നടക്കുന്നത്?
ആറ് മാസങ്ങള്‍ക്ക് മുൻപായിരുന്നു കോലാറിലെ തക്കാളി കര്‍ഷകര്‍ അത് ശ്രദ്ധിച്ചത്. തക്കാളി ചെടികളുടെ ഇലയില്‍ വെളുത്ത നിറത്തിലൊരു വസ്തു. അധികം വൈകാതെ ആ ഇലകള്‍ ചുരുണ്ടു തുടങ്ങി, കുറച്ചു കഴിഞ്ഞപ്പോള്‍ ഉണങ്ങി തുടങ്ങി, ചെടികളില്‍ ഒന്നാകെ ഇതേ അവസ്ഥ. തക്കാളി ചെടി ശോഷിച്ചു, വൈകാതെ തക്കാളികള്‍ ഉതിര്‍ന്നു പോയി. കൃഷി വകുപ്പിനെ കാര്യമറിയിച്ചു, കുറച്ചു താമസിച്ചെങ്കിലും സാമ്ബിളുകള്‍ ശേഖരിക്കാൻ ആളെത്തി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികോര്‍പ് റീസര്‍ച്ചിലെ ഗവേഷകര്‍ ഇതേ കുറിച്ച് പഠിച്ചു. വൈറസ് ബാധ എന്ന് സ്ഥിരീകരിച്ചു.
വൈറസ് ബാധ അലട്ടുന്നതിനിടയിലും കര്‍ഷകര്‍ കൃഷിയിറക്കി. മേയ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസക്കാലങ്ങളില്‍ രാജ്യത്തെ തക്കാളി ആവശ്യത്തില്‍ 75 ശതമാനവും നിറവേറ്റേണ്ട തക്കാളി പാടങ്ങളാണ് കോലാറിലേത്. വിളവെടുപ്പ് ആകുമ്ബോഴേക്കും വൈറസ് ബാധ അവസാനിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു അവര്‍ക്ക്. വൈറസ് പ്രതീക്ഷകളെ തകിടം മറിച്ചതോടെ ജൂണ്‍ മാസത്തില്‍ വിതരണം ഉറപ്പു നല്‍കിയ തക്കാളിപെട്ടികളൊന്നും കോലാര്‍ ചന്തയില്‍ എത്തിയില്ല. ഇതോടെ തക്കാളി കിട്ടാക്കനിയായി, രാജ്യത്തെ തക്കാളി വില ഇന്ധന വിലയേക്കാള്‍ മുകളിലെത്തി.