വാഹനാപകടത്തില്‍ മരിച്ച യുവ വനിതാഡോക്ടറുടെ കുടുംബത്തിന് 1.20 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ മോട്ടോര്‍ ആക്സിഡന്‍റ് ട്രൈബ്യൂണല്‍ ജഡ്ജ് എ.വി. ഉണ്ണികൃഷ്ണന്‍ വിധിച്ചു. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ പരേതനായ ഡോ.രത്തന്‍കുമാര്‍ ഭട്ട്- സി.സൗമ്യ ദമ്ബതികളുടെ ഏകമകള്‍ ഡോ.ആര്‍. പൂജാഗൗരി (23) മരിച്ച കേസിലാണ് വിധി. എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം പിജി പഠനം തുടരുന്നതിനിടയിലാണ് പൂജാഗൗരി മരിച്ചത്.

2021 ഫെബ്രുവരി രണ്ടിന് കര്‍ണാടകയില്‍ ഡോ.പൂജാഗൗരിയും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍ ബൊലേറോ പിക്കപ്പ് വാഹനമിടിച്ചായിരുന്നു അപകടം. കര്‍ണാടകയിലെ അഗോളയിലേക്ക് പോകുന്ന വഴി കല്ലടപുരയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വാഹനാപകടം നടന്നത്. ഹൂബ്ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ ഫെബ്രുവരി 10 നാണ് പൂജാഗൗരി മരിച്ചത്. അഡ്വ.എ.മണികണ്ഠന്‍ ആണ് കോടതിയില്‍ ഹാജരായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക