തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിനിക്ക് എല്ലാ ഒത്താശയും ചെയ്തത് കാമുകനെന്ന് പൊലീസ്. ശ്രീകാര്യം സ്വദേശിനിയായ 22കാരിക്ക് വേറ്റിനാട് സ്വദേശിയായ 24 കാരൻ കാമുകനായുണ്ടെങ്കിലും പെണ്‍കുട്ടികളുമായി ലൈംഗിക വേഴ്ച്ചയാണ് താത്പര്യം. ഇക്കാര്യം കാമുകനും അറിയാം. പെണ്‍കുട്ടിയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ നേരത്തെയും യുവതിക്കെതിരെ കേസുണ്ട്.
പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് ട്യൂഷനെടുത്തിരുന്നത് യുവതിയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയോട് യുവതിക്ക് പ്രണയം ആരംഭിച്ചു. പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന് കാമുകനും ഒത്താശ ചെയ്തു. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം മനസ്സിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവതിക്കെതിരെ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
രണ്ടു ദിവസം മുമ്ബാണ് പെണ്‍കുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അങ്കമാലി ബസ് സ്റ്റാന്റില്‍ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.പെണ്‍കുട്ടിയ്ക്ക് 18വയസായാല്‍ ഒന്നിച്ചു ജീവിക്കാനാണ് താല്‍പര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. പൊലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം മടങ്ങി.