ഹണിമൂണ്‍ ആഘോഷത്തിനായി ബാലിയില്‍ എത്തിയ നവദമ്ബതികള്‍ കടലില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്നിയയുമാണ് മരിച്ചത്. സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.

ജൂണ്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് ബാലിയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തുകയായിരുന്നു. സ്പീഡ് ബോട്ടില്‍ കയറി കടലില്‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞ് ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. ലോകേശ്വരന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തു. ശനിയാഴ്ച രാവിലെയാണ് വിബുഷ്നിയയുടെ മൃതദേഹം കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിനായി തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസി വഴി സഹായം തേടി കുടുംബം തമിഴ്നാട് സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക