ചെന്നൈ: കോവിഡ് മഹാമാരി മൂലം അടഞ്ഞുകിടന്നിട്ടും ഫീസ് പൂര്‍ണമായി ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്നാട് സ്കൂള്‍ വിദ്യാഭ്യാസ വിഭാഗം. 2021 അക്കാദമിക വര്‍ഷം പരമാവധി 75 ശതമാനം ഫീസേ ഇടാക്കാവൂ എന്നും അതില്‍കൂടുതല്‍ വാങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സ്കൂളുകള്‍ പൂര്‍ണമായി വിദ്യാര്‍ത്ഥികളോട് ഫീസ് അടക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം.40 ശതമാനം ഫീസ് ആദ്യ ഗഡുവായും അവശേഷിച്ച 35 ശതമാനം രണ്ടാം ഗഡുവായും വാങ്ങാം. സ്കൂള്‍ തുറന്ന് സാധാരണ നിലയിലാകുമ്ബോള്‍ ഇനിയുള്ള 25 ശതമാനം വാങ്ങുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു .

കോവിഡ് രണ്ടാം തരംഗo രൂക്ഷമായതോടെ കഴിഞ്ഞ ഏപ്രില്‍ 24ന് വിദ്യാലയങ്ങള്‍ അടച്ചതാണ്. രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും തുറക്കുന്നത് സംബന്ധിച്ച്‌ ഇനിയും തീരുമാനമായിട്ടില്ല .രണ്ടാം തരംഗം ശക്തമായതോടെ തമിഴ്നാട്ടില്‍ രോഗവ്യാപനവും മരണ നിരക്കും കുത്തനെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലും സ്കൂളുകള്‍ പൂര്‍ണമായി തുക ചോദിക്കുന്നതാണ് പരാതിക്കിടയാക്കിയത്. അതെ സമയം പുതിയ ഉത്തരവ് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക